ന്യൂഡല്‍ഹി: ഇന്ത്യന്‍ എഞ്ചിനീയര്‍ റഷ്യയില്‍ മോസ്കോ പൊലീസിന്റെ കസ്റ്റഡിയിലെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. റഷ്യന്‍ പട്ടാളത്തില്‍ ചേരാന്‍ എഞ്ചിനീയര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും യുവതി ആരോപിച്ചു.
ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ ചന്ദന്‍ ഗുപ്തയെയാണ് ഞായറാഴ്ച 12.30 ഓടെ മോസ്കോ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തില്‍ ഇടപെടണമെന്നും, ചന്ദന്‍ ഗുപ്തയെ സുരക്ഷിതമായി നാട്ടിലെത്താന്‍ സഹായിക്കണമെന്നും ചന്ദന്റെ ഭാര്യ സ്നേഹ ചന്ദന്‍ ഗുപ്ത ആവശ്യപ്പെട്ടുസോഷ്യല് മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സ്നേഹ ചന്ദന്‍ ഗുപ്ത ഇക്കാര്യം വെളിപ്പെടുത്തിയത്. പത്ത് വയസ്സുള്ള മകനോടൊപ്പം താന്‍ ഇപ്പോള്‍ മോസ്കോയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും, എന്തുചെയ്യണമെന്ന് അറിയില്ലെന്നും സ്നേഹ പറയുന്നു. നോയിഡ ആസ്ഥാനമായുള്ള കമ്പനിയുടെ ജോലിയുടെ ഭാഗമായാണ്, എഞ്ചിനീയറായ ചന്ദര്‍ ഗുപ്തയും കുടുംബവും മോസ്കോയില്‍ എത്തിയതെന്നും സ്നേഹ പറയുന്നു.
യാതൊരു തെറ്റും ചെയ്യാതെയാണ് ഭര്‍ത്താവിനെ മോസ്കോ പൊലീസ് കസ്റ്റഡിയിലെടുത്തത്. റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും സ്നേഹ ആരോപിച്ചു. ന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
റഷ്യന്‍ സൈന്യത്തിലെ ആല്ക്ഷാമം പരിഹരിക്കാനാണ്, ഇന്ത്യാക്കാര്‍ അടക്കമുള്ള വിദേശപൗരന്മാരെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും സ്നേഹ ചന്ദന്‍ ഗുപ്ത കുറ്റപ്പെടുത്തി. അതേസമയം ഇന്ത്യന്‍ എഞ്ചീനീയറെ തടവിലാക്കിയതുമായി ബന്ധപ്പെട്ട്, കമ്പനിയോ, ഇന്ത്യന്‍ എംബസിയോ, റഷ്യന്‍ അധികൃതരോ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.