തൃശൂർ: പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം മുഖ്യമന്ത്രി നല്ല സഹകരണം ആണെന്ന് ബിജെപി എംപി സുരേഷ് ഗോപി. മുഖ്യമന്ത്രിയോട് എന്ത് ആവശ്യപ്പെട്ടാലും അപ്പോള്‍ തന്നെ അത് ശരിയാക്കി തരും.
ഒരു എംപിക്കോ കേന്ദ്ര മന്ത്രിക്കോ കൊടുക്കേണ്ട പിന്തുണ കഴിഞ്ഞ പത്ത് വര്‍ഷം കിട്ടാത്തത് ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 'ഇത് ഭരണകാര്യമാണ്. അതില്‍ രാഷ്ട്രീയക്കാരനെ നോക്കേണ്ട കാര്യമില്ല. സ്വദേശ് ദര്ശന് പദ്ധതിയുടെ 99.7 കോടി രൂപയുടെ ഒരു പ്രൊജക്ട് തൃശൂരിന് കിട്ടുമെങ്കില്‍ അത് ജനങ്ങളുടെ ജീവിതത്തിലേക്ക്, കച്ചവടക്കാരുടെ ജീവിതത്തിലേക്ക് ആണ് എത്തുന്നത്.അതിനെ മുഖ്യമന്ത്രി പിന്തുണച്ചു എന്ന് പറഞ്ഞാല്‍, റെഡ് ബുക്കുകാര് പറയുന്ന തരത്തിലേക്ക് വളച്ചൊടിച്ച് കൊണ്ട് പോകേണ്ടതില്ല''. മെസി വിഷയത്തില്‍ കേന്ദ്ര അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അത് തന്റെ വകുപ്പിന് കീഴില്‍ വരുന്ന വിഷയം അല്ലെന്നും അമിത് ഷായോടോ നിര്‍മ്മല സീതാരാമനോടോ ചോദിക്കണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു..






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.