സൗദി: മിഡിൽ ഈസ്റ്റിൽ സംഘർഷം കനത്തതോടെ സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ്‌ലൈൻ അടച്ചുപൂട്ടി. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണവും ചെങ്കടലിലെ ഗതാഗത തടസ്സങ്ങളും രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ ഈ മുൻകരുതൽ നടപടി.
മിഡിൽ ഈസ്റ്റ് യുദ്ധം വ്യാപിക്കുന്നതിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്. സൗദിയിലും റിയാദിലും മദീന മേഖലകളിലും കഴിഞ്ഞ ദിവസം രാവിലെയാണ് പൈപ്പ്‌ലൈനിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉറവിടം ഇറാഖിലാണെന്ന് റിയാദും ബാഗ്ദാദും സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിന്റെ പശ്ചാത്തലത്തിൽ ഇറാഖ് ഒരു ഉന്നത സൈനിക കമാൻഡറെ പുറത്താക്കുകയും ഷലാഞ്ചെ അതിർത്തി അടയ്ക്കുകയും ചെയ്തു. സൗദിയോട് ആക്രമണത്തിൽ നേരിട്ട് പ്രതികരിക്കരുതെന്ന് ഇറാഖ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചതിനെ തുടർന്ന് സൗദി അറേബ്യ തൽക്കാലം തിരിച്ചടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്.
എങ്കിലും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം ഉണ്ടെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്. ആഗോള എണ്ണ വിതരണത്തിന്റെ നാല് മുതൽ അഞ്ച് ശതമാനം വരെ വഹിക്കുന്നതാണ്
1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ. യു.എസും ഇറാനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പൽ ഗതാഗതം മന്ദീഗതയിലായപ്പോൾ സൗദി എണ്ണ കയറ്റുമതിക്ക് ആശ്രയിച്ചിരുന്നത് ഈ പൈപ്പ്‌ലൈനെയായിരുന്നു.
പ്രതിദിനം 40 മുതൽ 50 ലക്ഷം വരെ ബാരൽ ക്രൂഡ് ഓയിൽ കടത്തിവിട്ടിരുന്ന ഈ പൈപ്പ്‌ലൈൻ അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില വീണ്ടും നൂറു ഡോളറിന് മുകളിലേക്ക് ഉയർന്നു. ചെങ്കടലിലെ നാശനഷ്ടങ്ങളെ തുടർന്ന് സൗദിയുടെ ക്രൂഡ് ഓയിൽ വിതരണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി അറിയിച്ചു.
ഇതിനിടെ യെമനിലെ ചെങ്കടൽ തീരത്തുകൂടി മുന്നേറുന്ന ഹൂതി വിമതർ വെള്ളിയാഴ്ച ബാബ് എൽ-മാൻഡബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് പിടിച്ചെടുത്തു. ഹൂതികൾ ചെങ്കടൽ കപ്പൽ ഗതാഗതത്തിന് മേലുള്ള പിടിമുറുക്കുന്നത് സൗദിക്ക് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ യു.എസിന്റെ സൈനിക സഹായം തേടി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കഴിഞ്ഞ ദിവസം രണ്ടുതവണ ഫോണിൽ സംസാരിച്ചു.
നേരിട്ടുള്ള സൈനിക ഇടപെടലിന് ഇപ്പോൾ തയ്യാറല്ലെങ്കിലും രഹസ്യാന്വേഷണ വിവരങ്ങളും ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതിലും സഹായിക്കാമെന്നാണ് വാഷിംഗ്ടൺ റിയാദിന് നൽകിയിരിക്കുന്ന മറുപടി. അതേസമയം, ഹൂതികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ യെമൻ സർക്കാരും തന്ത്രപരമായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.