9/11 ഭീകരാക്രമണത്തിന് മുൻപ് ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, പുറത്ത്,

9/11 ഭീകരാക്രമണത്തിന് മുൻപ് ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, പുറത്ത്,

വാഷിങ്ടൻ: അല്‍ ഖ്വയ്ദ മുൻ തലവൻ ഉസാമ ബിൻ ലാദൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പുറത്തുവിട്ട അതീവ രഹസ്യ രേഖയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച്‌ ബിൻ ലാദനുമായി ബന്ധപ്പെട്ട എഴുപതിലധികം ഇന്റലിജൻസ് റിപ്പോർട്ടുകള്‍ സിഐഎ വെള്ളിയാഴ്ച പരസ്യമാക്കിയിരുന്നു. ഈ രേഖകളിലാണ് ബിൻ ലാദൻ ഇന്ത്യയേയും ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായി വിവരങ്ങളുള്ളത്. 

1998 ഓഗസ്റ്റ് 28ലെ ഒരു ഔദ്യോഗിക രേഖയിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ആക്രമണം നടത്താൻ ബിൻ ലാദൻ ആഗ്രഹിച്ചിരുന്നതായി പരാമർശമുള്ളത്.

1998 സെപ്റ്റംബറിലെ ഒരു റിപ്പോർട്ട് പ്രകാരം ബിൻ ലാദന്റെ പ്രധാന ലക്ഷ്യം വാഷിംഗ്ടണില്‍ ആക്രമണം നടത്തുക എന്നതാണെന്നും, അല്‍ ഖ്വയ്ദ സ്ഫോടകവസ്തുക്കള്‍ നിറച്ച വിമാനം അമേരിക്കൻ നഗരത്തിലേക്ക് ഇടിച്ചുകയറ്റാൻ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികള്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും വ്യക്തമാക്കുന്നു.

 ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളും അല്‍ ഖ്വയ്ദയുടെ പട്ടികയില്‍ ഉണ്ടായിരുന്നു. 1998 ഡിസംബറിലെ റിപ്പോർട്ടില്‍, ന്യൂയോർക്കിലെ ഒരു വിമാനത്താവളത്തില്‍ തീവ്രവാദികള്‍ സുരക്ഷാ പരിശോധന മറികടന്ന് പരീക്ഷണം നടത്തിയതായും അല്‍ ഖ്വയ്ദ അംഗങ്ങള്‍ക്ക് വിമാനം ഹൈജാക്ക് ചെയ്യാൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

1998 ഏപ്രിലിലെ രേഖ അനുസരിച്ച്‌, അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ അഥിതിയായി കഴിഞ്ഞിരുന്ന ബിൻ ലാദനെ കൈമാറാൻ താലിബാൻ വിസമ്മതിച്ചിരുന്നു. സോവിയറ്റ് യൂണിയനുമായുള്ള യുദ്ധകാലത്ത് ബിൻ ലാദൻ നല്‍കിയ സഹായങ്ങള്‍ കാരണം അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ താലിബാൻ മടിച്ചിരുന്നു.

 റേഡിയോ ആക്ടീവ് സാമഗ്രികള്‍ ഉപയോഗിച്ചുള്ള ബോംബുകള്‍ നിർമ്മിക്കാൻ ബിൻ ലാദൻ ശ്രമിച്ചിരുന്നതായും 1999 ജൂണില്‍ അല്‍ഖാഇദ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു.  പ്രസിഡന്റിനായി തയ്യാറാക്കുന്ന ദിനംപ്രതിയുള്ള അതീവ രഹസ്യ വിവരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരസ്യപ്പെടുത്തലാണ് സിഐഎ നടത്തിയത്. വളരെ സുതാര്യമായ ഒരു നടപടിയാണിതെന്നാണ് സി.ഐ.എ ഡയറക്ടർ ജോണ്‍ റാറ്റ്ക്ലിഫ് പ്രതികരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !