അസം: കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ അസമില്‍ നിന്നുള്ള വീഡിയോ കാഴ്ചക്കാരെ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.
കഴുത്തില്‍ ട്രാക്ടറിന്റെ ടയർ കുരുങ്ങി ഭക്ഷണം കഴിക്കാൻ പോലുമാകാതെ കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ട നിലയിലൊരു കാട്ടാനയുടെ വീഡിയോയായിരുന്നു അത്. ഏറെ ശ്രമത്തിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ കഴുത്തില്‍ നിന്നും ട്രാക്ടറിന്റെ ടയർ മാറ്റിയെങ്കിലും വനത്തില്‍ മനുഷ്യൻ ഉപേക്ഷിക്കുന്ന വസ്തുക്കള്‍ മൃഗങ്ങളെ എന്തുമാത്രം ദുരിതത്തിലാക്കുമെന്നതിനുള്ള ഒരു ഉദാഹരണം കൂടിയായി ആ വീഡിയോ.എന്നാല്‍ ഇത്തവണ അസമില്‍ നിന്നും പുറത്ത് വന്ന വീഡിയോ കാഴ്ചക്കാരെ ഏറെ ആനന്ദിപ്പിക്കുന്ന ഒന്നാണ്. കാടതിർത്തിയില്‍ ഫുട്ബോള്‍ മൈതാനത്ത് പന്തു തട്ടിക്കളിക്കുന്ന ഒരു കാട്ടാനയുടെ ദൃശ്യങ്ങളായിരുന്നു അത്.
മെസിയൊക്കെയെന്ത്? ഇത് താൻ 'കാട്ടാന'!
അസമിലെ ഗോലാഘട്ട് ജില്ലയിലെ നുമാലിഗഢിനടുത്തുള്ള ബോഗിധല മേഖലയിലാണ് കൗതുകകരമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്. പച്ചപ്പുനിറഞ്ഞ മൈതാനത്ത് എത്തിയ കാട്ടാന ഫുട്ബോള്‍ കണ്ടതോടെ അതുമായി കളിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.
ആനയെ കണ്ടതും കളിക്കാരെല്ലാം ഓടി പൊന്തക്കാട്ടില്‍ ഒളിക്കുന്നതും ഈ സമയം പന്തുമായി മൈതാനത്ത് ഓടി നടന്ന് കളിക്കുന്ന കാട്ടാനയെയും ദൃശ്യങ്ങളില്‍ കാണാം. മൈതാനത്ത് സ്വതന്ത്രമായി സഞ്ചരിച്ച ആന തുമ്പിക്കൈയും മുൻകാലുകളും ഉപയോഗിച്ച് പന്ത് തട്ടിയും നീക്കിയും കളിക്കുന്നത് വീഡിയോയില്‍ കാണാം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.