ന്യൂഡൽഹി: കനത്ത സാമ്പത്തിക നഷ്ടത്തിൽ തുടരുന്ന എയർ ഇന്ത്യയെ രക്ഷപ്പെടുത്തുന്നതിനായി പുതിയ നിക്ഷേപവുമായി ടാറ്റാ സൺസ്. എയർ ഇന്ത്യയിലേക്ക് 10,000 കോടി രൂപയിലധികം (ഏകദേശം 1.1 ബില്യൺ ഡോളർ) അധിക മൂലധനം നിക്ഷേപിക്കാൻ ടാറ്റാ സൺസ് ബോർഡ് തത്വത്തിൽ അംഗീകാരം നൽകി. 2021-ൽ എയർ ഇന്ത്യയെ ഏറ്റെടുത്തതിനു ശേഷമുള്ള ഗ്രൂപ്പിന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രതിബദ്ധതകളിലൊന്നാണിത്.
ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം എടുത്തത്. എയർ ഇന്ത്യയുടെ നഷ്ടം ഇരട്ടിയായ പശ്ചാത്തലത്തിലാണ് കൂടുതൽ തുക ഇറക്കാൻ മാനേജ്‌മെന്റ് തയ്യാറായിരിക്കുന്നത്. വിമാനക്കമ്പനിയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഈ ഫണ്ട് ഉപയോഗിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി എയർ ഇന്ത്യയുടെ സാമ്പത്തിക പ്രകടനം പ്രതിസന്ധിയിലായിരുന്നു. ആഗോളതലത്തിലുള്ള ഇന്ധനവില വർധനയും റൂട്ടുകളിലെ തടസ്സങ്ങളും കമ്പനിയുടെ ബാധ്യതകൾ വർധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗത്തുനിന്നുള്ള ഈ വലിയ സാമ്പത്തിക സഹായം എയർ ഇന്ത്യയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.