ന്യൂഡൽഹി: റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക തീരുവ ചുമത്താനുള്ള യുഎസ് ബിൽ പാസാക്കിയ പശ്ചാത്തലത്തിൽ കർശന മുന്നറിയിപ്പുമായി ഇന്ത്യ. തീരുവ പോലുള്ള നീക്കങ്ങൾ ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയാണ് രാജ്യത്തിന് ഏറ്റവും പ്രധാനമെന്നും വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ സ്രോതസ്സുകളിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും ഇന്ത്യ നയം വ്യക്തമാക്കി.
യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയാൻ ലക്ഷ്യമിട്ടാണ് യുഎസ് കോൺഗ്രസ് റഷ്യൻ ഊർജമേഖലയ്ക്കെതിരെയുള്ള ഉപരോധ ബിൽ പാസാക്കിയത്. റഷ്യൻ എണ്ണയും പ്രകൃതിവാതകവും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, തുർക്കി, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഈ ബിൽ തയ്യാറാക്കിയിട്ടുള്ളത്. യുഎസ് പ്രതിനിധികളുമായി നടത്തിയ ഉന്നതതല ചർച്ചകളിലും ഇന്ത്യ തന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെക്കുന്നതോടെ ഈ ബിൽ ഔദ്യോഗിക നിയമമായി മാറും.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.