ന്യൂഡൽഹി: കോടികളുടെ വ്യാജ പ്രതിരോധ കരാർ ഇടപാടുകളിലൂടെ വാർത്തകളിൽ നിറഞ്ഞ VPVV നിക്ഷേപത്തട്ടിപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ്. ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പരാതിക്കാരനും പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഒത്തുതീർപ്പായതിനെ തുടർന്ന്, കമ്പനി ചെയർമാൻ വെങ്കിട്ട വെങ്കിട് ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു.
പരാതിക്കാരനായ ബെംഗളൂരു വ്യവസായിയും പ്രതികളും തമ്മിൽ കേസ് ഒത്തുതീർപ്പായതായി കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഒരു കോടി രൂപ പരാതിക്കാരുടെ അക്കൗണ്ടിലേക്ക് വിപിവിവി അധികൃതർ കൈമാറിയിട്ടുണ്ട്. ബാക്കി തുക കൂടി നൽകിയ ശേഷം കേസ് പൂർണ്ണമായി പിൻവലിക്കാൻ സംയുക്ത അപേക്ഷ നൽകുമെന്ന് പരാതിക്കാരന്റെ നിയമസംഘം കോടതിയെ അറിയിച്ചു.
പത്ത് ലക്ഷം രൂപയുടെ ആൾജാമ്യത്തിലും രണ്ടു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണമെന്നുമുള്ള കർശന വ്യവസ്ഥയിലാണ് വെങ്കിട്ട വെങ്കിടിനും മറ്റ് പ്രതികൾക്കും ജാമ്യം ലഭിച്ചത്. പ്രതികൾ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് പ്രതിരോധ വകുപ്പിന്റെ പേരിൽ വ്യാജ കരാറുകൾ ഉണ്ടാക്കി കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന കേസിൽ ഡൽഹി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.