കോഴിക്കോട്: സെപ്റ്റംബർ 17 മുതൽ 30 വരെ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ, മലബാർ മേഖലയിലെ യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന റൂട്ടുകളിലാണ് കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തേണ്ടത്.
റദ്ദാക്കപ്പെടുന്ന ട്രെയിനുകളെക്കുറിച്ച് യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമെന്നും തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളിൽ ആവശ്യാനുസരണം അധിക ബസ്സുകൾ വിന്യസിച്ച് യാത്രാദുരിതം ലഘൂകരിക്കണമെന്നുമാണ് കമ്മീഷൻ നിർദ്ദേശം. വിഷയം സംബന്ധിച്ച് കെഎസ്ആർടിസി സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. അടുത്ത മാസം കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ ഈ വിഷയം പരിഗണിക്കും. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി. ഇ. ചാക്കുണ്ണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ സുപ്രധാന ഇടപെടൽ.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.