കൊൽക്കത്ത: മമതാ ബാനർജി വിഭാഗം തൃണമൂൽ കോൺഗ്രസിന്റെ രജിനഗർ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥി റബി ഉൾ ആലം ചൗധരി പിന്മാറ്റ തീരുമാനം പിൻവലിച്ച് മത്സരരംഗത്ത് തിരിച്ചെത്തി.
പാർട്ടി പേരും ചിഹ്നവുമായുള്ള നിയമപോരാട്ടവും താഴെത്തട്ടിലെ ഭീഷണികളും ചൂണ്ടിക്കാട്ടി അദ്ദേഹം ആദ്യം പിന്മാറ്റം പ്രഖ്യാപിച്ചിരുന്നെങ്കിലും, മമതാ ബാനർജിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം നിലപാട് മാറ്റുകയായിരുന്നു. ശനിയാഴ്ച മുതൽ അദ്ദേഹം മണ്ഡലത്തിൽ പ്രചാരണം ആരംഭിക്കും.
നന്ദിഗ്രാമിലെ മമത വിഭാഗം സ്ഥാനാർഥി സംജീത പ്രധാൻ പത്രിക പിൻവലിച്ചതിന് പിന്നാലെയാണ് രജിനഗറിലും സമാനമായ നാടകീയ സംഭവങ്ങൾ ഉണ്ടായത്. ഒക്ടോബർ ആറിനാണ് നന്ദിഗ്രാം, രജിനഗർ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്. പാർട്ടി പേരും ‘പൂക്കളും പുല്ലും’ ചിഹ്നവും ഉപയോഗിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവിഭാഗങ്ങളെയും വിലക്കിയിട്ടുണ്ട്. തുടർന്ന് മമത വിഭാഗത്തിന് ‘ഫുട്ബോൾ താരം’ ചിഹ്നവും ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും അനുവദിക്കുകയുണ്ടായി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.