തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കി മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിർണായക നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് (ഡി.ജി.പി) ഔദ്യോഗികമായി കത്ത് നൽകി. കത്ത് ലഭിച്ചതായി ഡി.ജി.പി ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്.
കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് സേവനങ്ങളൊന്നും നല്‍കാതെ വീണയുടെ എക്സാലോജിക് കമ്പനി ലക്ഷക്കണക്കിന് രൂപ മാസപ്പടിയായി കൈപ്പറ്റിയെന്ന കേസിന്റെ തുടർച്ചയായാണ് ഇ.ഡിയുടെ പുതിയ നടപടി. ഈ ഇടപാടുകളിൽ നടന്ന കള്ളപ്പണ ഇടപാടുകളും അഴിമതിയും സംബന്ധിച്ച തെളിവുകൾ സഹിതമാണ് ഇ.ഡി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പി.എം.എൽ.എ (PMLA) പ്രകാരം അന്വേഷണം നടത്തുന്ന ഇഡിക്ക് നേരിട്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അധികാരമില്ലാത്തതിനാലാണ് സംസ്ഥാന പൊലീസിനോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം സംസ്ഥാന വിജിലൻസിന് കൈമാറാനാണ് സർക്കാർ തലത്തിലുള്ള ആലോചനകൾ. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിൽ നിന്നും ആഭ്യന്തര വകുപ്പ് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് വിജിലൻസ് പ്രാഥമിക പരിശോധന നടത്തി തുടർനടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.