തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതിനെത്തുടർന്നുണ്ടായ വൻ പ്രതിസന്ധി തുടരുന്നു. ആവശ്യാനുസരണം വൈദ്യുതി ലഭ്യമല്ലാതായതോടെ ഇന്നും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1200 മെഗാവാട്ടിലേറെ വൈദ്യുതിയുടെ കുറവാണ് നിലവിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.
പവർ എക്സ്ചേഞ്ചുകളിൽ കൂടി അധിക വൈദ്യുതി കണ്ടെത്താൻ ശ്രമിച്ചെങ്കിലും ലഭ്യതക്കുറവ് പ്രതിസന്ധി ആഴത്തിലാക്കിയിട്ടുണ്ട്. മഴ മാറിനിൽക്കുന്നതും വൈകുന്നേരങ്ങളിലെ കൂടിയ വൈദ്യുതോപയോഗവുമാണ് സ്ഥിതി ഗുരുതരമാക്കിയത്.
ദേശീയ ഗ്രീഡിൽ നിന്നുള്ള ലഭ്യത കുറഞ്ഞതും പുറത്തുനിന്നും ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതിയെത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കാണാത്തതും കെഎസ്ഇബിക്ക് തിരിച്ചടിയായിട്ടുണ്ട്. പ്രതിസന്ധി സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കുന്നത്.
ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി നിയന്ത്രണ സമയക്രമങ്ങൾ മുൻകൂട്ടി അറിയിക്കാൻ മൊബൈൽ സന്ദേശ സംവിധാനങ്ങളും ബോർഡിന്റെ ആപ്പും സജ്ജമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ദുരിതത്തിന് പൂർണ്ണ പരിഹാരമായിട്ടില്ല. രാത്രികാലങ്ങളിലെ കൂടിയ വൈദ്യുതി ഉപയോഗം ഒഴിവാക്കി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.