തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പ്രസ്താവനയെ പരസ്യമായി തള്ളി മുഖ്യമന്ത്രി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ല ഇതെന്നും, അത്തരം ആശയങ്ങൾ പുരോഗമന കേരളത്തിന് തികച്ചും യോജിച്ചതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീകളെ പൊതുരംഗത്തിറക്കിയാൽ വലിയ നാശമാണെന്ന തരത്തിലുള്ള കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നതിനിടയാണ് സർക്കാരിന്റെ കടുത്ത നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്ത്രീകൾ അടങ്ങി ഒതുങ്ങി വീടുകളിൽ മാത്രം കഴിയേണ്ടവരല്ലെന്നും സമൂഹത്തിന്റെ എല്ലാ മുഖ്യധാരകളിലും അവർ തുല്യ പങ്കാളികളാകണമെന്നുമാണ് സർക്കാരിന്റെയും പാർട്ടിയുടെയും നയമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇസ്‌ലാമിക ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന ഇത്തരം പ്രസ്താവനകളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് ചില രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയെങ്കിലും, സർക്കാരോ പാർട്ടിയോ അദ്ദേഹത്തിന്റെ ഒപ്പമില്ലെന്ന് മുഖ്യമന്ത്രിയുടെ ഈ തുറന്ന വിമർശനം അടിവരയിടുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.