വാഷിങ്ടൺ: ഇറാനുമേലുള്ള അമേരിക്കയുടെ കനത്ത രഹസ്യാന്വേഷണ നിരീക്ഷണത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെയും ഭീഷണിയുടെ സ്വരത്തിലും സംസാരിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇറാൻ ഭരണകൂടത്തിന്റെ ഓരോ നീക്കവും അമേരിക്ക കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങളുടെ അറിവില്ലാതെ അവർക്ക് ബാത്റൂമിൽ പോകാൻ പോലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയുടെ അത്യാധുനിക രഹസ്യാന്വേഷണ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യയുടെയും കരുത്ത് ചൂണ്ടിക്കാണിച്ചാണ് ട്രംപിന്റെ പരാമർശം.
ഇറാൻ നടത്തുന്ന ഏത് ചെറുനീക്കവും തത്സമയം വാഷിങ്ടണിൽ ലഭ്യമാകുന്നുണ്ടെന്നും പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്കും സഖ്യകക്ഷികൾക്കും എതിരെ എന്തെങ്കിലും നീക്കമുണ്ടായാൽ കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടയിൽ ട്രംപിന്റെ ഈ പ്രസ്താവന അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.