തിരുവനന്തപുരം: യുവതിയോട് ബസില്‍ വച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ശിവന്‍കുട്ടിയുടെ മുന്‍ ഗണ്മാന് സസ്പെന്ഷന്. പ്രജീഷ് എസ് നായരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ബസില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. പ്രജീഷ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളും യുവതി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. എസ്എപി അസിസ്റ്റന്റ് കമാന്റന്റാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. ഗുരുതരമായ പെരുമാറ്റ ദൂഷ്യം ഉണ്ടായതായാണ് അന്വേഷണ റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണത്തിനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ജൂലൈ 18ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വഴി കല്ലറയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഏറ്റവും പിന്നിലെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യവെ കുറ്റാരോപിതനായ പ്രജീഷ് മുന്‍സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ ദുഷ്ടലാക്കോടെ സ്പര്‍ശിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സംഭവം പെണ്‍കുട്ടി തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ അടക്കമാണ് വാർത്ത പുറത്തുവന്നത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥന് അച്ചടക്ക ലംഘനം നടത്തിയെന്നും പൊലീസ് സേനയുടെ ഒരു അംഗത്തിന്റെ അന്തസിന് നിരക്കാത്ത പ്രവര്ത്തിയിലേര്പ്പെട്ടെന്നും വ്യക്തമാക്കുന്നുണ്ട്. അച്ചടക്കം പരമപ്രധാനമായി കണക്കാക്കപ്പെടുന്ന പൊലീസ് സേനയിലെ അംഗത്തിന്റെ ഭാഗത്തുനിന്നും ഒരു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ദുരനുഭവമുണ്ടായത് സമൂഹത്തിനു മുന്പില് പൊലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.