ശബരിമലയിൽ നിറപുത്തരി പൂജകൾ സമാപിച്ചു; കനത്ത മഴയെ തുടർന്ന് പമ്പയിൽ നിന്നുള്ള തീർത്ഥാടകർക്ക് നിയന്ത്രണം

ശബരിമലയിൽ നിറപുത്തരി പൂജകൾ നടന്നു. കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ് നിറപുത്തരി. വിളവെടുത്ത നെൽ കറ്റകൾ തിരുവിതാംകൂർ ദേവസ്വം ബോർഡും നിരവധി ഭക്തരും സന്നിധാനത്ത് എത്തിച്ചിരുന്നു. രാവിലെ 5.30ന് പതിനെട്ടാം പടിക്ക് മുന്നിൽ നിന്നാണ് ചടങ്ങുകൾ ആരംഭിച്ചത്. 


തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് പൂജകൾ നടന്നത്. മേൽ ശാന്തി പ്രസാദ്. ഇ.ഡി. കറ്റകൾ തലയിൽ ഏറ്റി പ്രദക്ഷിണം വച്ച് ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ എത്തിച്ചു.
മണ്ഡപത്തിലെ പൂജകൾക്ക് ശേഷം കറ്റകൾ ശ്രീകോവിലിന് ഉള്ളിൽ എത്തിച്ചു. തുടർന്നാണ് നിറപുത്തിരി പൂജകൾ നടന്നത്. 


ശേഷം പൂജിച്ച നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് വിതരണം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി മെംബർമാരായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ് കുമാർ, ദേവസ്വം കമ്മിഷനർ ബി. സുനിൽകുമാർ എന്നിവരും മറ്റ് ഭക്തരും നെൽക്കതിരുകൾ ഏറ്റുവാങ്ങി.


സന്നിധാനത്ത് ഇന്നലെ വൈകുന്നേരം ആരംഭിച്ച മഴ രാവിലെയും തുടരുന്നുണ്ട്. കഴിഞ്ഞദിവസം നടതുറന്നപ്പോൾ എത്തിയ ഭക്തർ സന്നിധാനത്ത് നിറപുത്തരി ചടങ്ങുകൾക്കും പങ്കെടുത്തു. മോശം കാലാവസ്ഥയിൽ ഇന്ന് ഭക്തരെ പമ്പയിൽനിന്നും കടത്തിവിട്ടില്ല. ശബരിമലയിലേക്കുള്ള പാതയിൽ പലയിടത്തും റോഡിലേക്ക് മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കനത്ത മഴയിൽ പമ്പാ മണപ്പുറത്തു പലയിടത്തെയും മണ്ണ് ഒലിച്ചുപോയി.

വനമേഖലയിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. നിലയ്ക്കലിനും അട്ടത്തോടിനും മധ്യേ മണ്ണിടിഞ്ഞുവീണു ശബരിമല പാതയിൽ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. അട്ടത്തോട്ടിലെ വലിയവളവിനു സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത് വനപാലകർ നീക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !