ആലപ്പുഴ: ഏതു പ്രളയത്തിലും മുങ്ങില്ലെന്ന അവകാശവാദത്തോടെ കോടികൾ ചെലവഴിച്ച് നവീകരിച്ച എ.സി. റോഡ് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസം കഴിയുംമുൻപേ വെള്ളത്തിലായി. പലയിടത്തായി മുക്കാൽ കിലോമീറ്ററോളം റോഡ് വെള്ളത്തിലാണ്.
പാഴായ അവകാശവാദങ്ങൾ
മഴക്കാലത്ത് കുട്ടനാട് വെള്ളത്തിനടിയിലായാലും എ.സി. റോഡിലൂടെയുള്ള ഗതാഗതം ഒരു കാരണവശാലും തടസ്സപ്പെടില്ല. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമാകുന്ന ഭാഗങ്ങളിൽ മേൽപ്പാലങ്ങളും കോസ്വേകളും ജിയോ ടെക്സ്റ്റെൽ സാങ്കേതികവിദ്യയും ഉപയോഗിച്ച് റോഡിന്റെ ഉയരം വർധിപ്പിച്ച് വെള്ളംകയറാത്ത രീതിയിലാണ് നിർമാണം. കിഴക്കൻവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ വലിപ്പമേറിയ ഓടകളും കലുങ്കുകളും സ്ഥാപിക്കുന്നതിനാൽ റോഡിൽ വെള്ളം കെട്ടിക്കിടക്കില്ല.
കരാറൊപ്പിട്ടവർ മറുപടി പറയണമെന്ന് റെജി ചെറിയാൻ മുൻകാലത്ത് ഈ റോഡുനിർമാണത്തിന് കരാറൊപ്പിടുകയും നേതൃത്വം നൽകുകയും ചെയ്തവർ വെള്ളക്കെട്ടിനു കൃത്യമായ മറുപടി പറയണമെന്ന് റെജി ചെറിയാൻ എം.എൽ.എ. ലോകത്തെങ്ങും കാണാത്ത രീതിയിലുള്ള ഡിസൈനാണ് എ.സി. റോഡ് പുനർനിർമാണത്തിൽ നടപ്പാക്കിയിരിക്കുന്നത്. കിലോമീറ്ററിന് 24 കോടി രൂപയോളം ചെലവഴിച്ചിട്ടും കുട്ടനാട്ടിൽ പ്രളയസമാനമായ വലിയ വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നിട്ടുപോലും റോഡിൽ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. ഓട പ്ലസ് ലെവലിലും റോഡ് മൈനസ് ലെവലിലും നിർമിച്ചതടക്കം വലിയ അപാകങ്ങളാണ് റോഡിലുള്ളത്. റോഡുനിർമാണത്തിലെ അശാസ്ത്രീയതയെക്കുറിച്ചും ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ചും അടിയന്തരമായി പരിശോധന നടത്തും.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.