തൊടുപുഴ: ഇടുക്കി ജില്ലയിലെ ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കെഎസ്ഇബിയും ജലസേചന വകുപ്പും യോഗത്തിൽ അറിയിച്ചു. മലങ്കര ഡാമിൽ നിലവിൽ ജലനിരപ്പ് കുറയുകയാണ്.
40.56 മീറ്ററാണ് ചൊവ്വാഴ്ച 12 വരെയുള്ള കണക്ക് പ്രകാരം ജലനിരപ്പ്. 42 മീറ്ററാണ് ഡാമിലെ ഫുൾ റിസർവോയർ ലെവൽ. നിലവിൽ 5 ഷട്ടറുകൾ 50 മീറ്റർ ഉയർത്തി മൂവാറ്റുപുഴയാറിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ ആർഡിഒയുമായും തഹസിൽദാറുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ യോഗം നിർദേശിച്ചു.
ഇടുക്കി ഡാമിലെ ജലനിരപ്പിലും ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ വർഷം ഇതേസമയത്തു 70 ശതമാനം ആയിരുന്ന ജലനിരപ്പ് നിലവിൽ 43 ശതമാനം മാത്രമാണ്. ഇടുക്കി ഡാമിൽ വൈദ്യുതി ഉൽപാദനം ഇല്ലാതിരുന്നതിനാലാണ് മലങ്കര ഡാമിൽ അധികം വെള്ളമെത്താതിരുന്നതും കൃത്യമായ ക്രമീകരണം ഏർപ്പെടുത്താൻ കഴിഞ്ഞതെന്നും വിലയിരുത്തി. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്നാട് എടുക്കുന്നത് ഗുണകരമായിരിക്കുമെന്നു യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിക്കും. നിലവിൽ 119.75 അടിയാണ് ഡാമിലെ ജലനിരപ്പ്.
മൂന്നാറിൽ ജാഗ്രത മൂന്നാറിൽ അതീവ ജാഗ്രത പുലർത്തും. ദേശീയപാതയുടെ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തും.
ദുരന്തനിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫിസർ, ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയപാത അതോറിറ്റിയുടെയും എൻജിനീയർമാർ എന്നിവരടങ്ങുന്ന സംഘമാകും പരിശോധന നടത്തുക. ദേവികുളം സബ് കലക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.