കടയ്ക്കൽ ;സ്വന്തം വക്കീലുണ്ടെന്നും ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ കാണിച്ചു തരാമെന്നും പ്രതികളുടെ വെല്ലുവിളി, മോഷണക്കേസിൽ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്കു നേരെ പ്രതികൾ വെല്ലുവിളി ഉയർത്തിയത്.
‘13–ാം വയസ്സിൽ ജയിലിൽ കയറിയതാ. 2 കൊലക്കേസുണ്ട്... സ്വന്തം വക്കീലുണ്ടെടാ’ പിടിയിലായതിനു പിന്നാലെ പ്രതികൾ പൊലീസിനെ വെല്ലുവിളിച്ചുകൊണ്ടു പറഞ്ഞു. ‘കോടതിയിൽ കൊണ്ടു പോ., കൂടിപ്പോയാൽ 14 ദിവസം. അതുമല്ലെങ്കിൽ ഒരു മാസം. തിരിച്ചു വരും, കാണിച്ചു തരാം’ പ്രതികൾ പറഞ്ഞു.കട കുത്തിത്തുറന്നു പണവും മൊബൈൽ ഫോണും കവർന്നു രക്ഷപ്പെടുന്നതിനിടയിൽ പിടികൂടി മോഷ്ടാക്കളാണ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.തിരുവനന്തപുരം കല്ലിയൂർ കുറക്കോട്ടുകോണം കുന്നുംപുറത്ത് വീട്ടിൽ യദുകൃഷ്ണൻ (18), ശ്രീകാര്യം ചന്തവിള പുതുവൽ പുത്തൻ വീട്ടിൽ ആദർശ് (20) എന്നിവരെ ആണ് കടയ്ക്കൽ എസ്.ഐ. ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്കിൽ ആണ് ഇവർ എത്തിയത്. പാങ്ങലുകാട് ജംക്‌ഷനിലെ കട പൊളിച്ചു കയറി മൊബൈൽ ഫോണും പണവും കവർന്നു.
കടയുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുന്നതിനിടയിൽ കൈയിൽ മുറിവേറ്റതിനെത്തുടർന്നു ചികിത്സയ്ക്കായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കു കയറിയപ്പോഴാണ് പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ പിടികൂടിയത്. ഒട്ടേറെ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം ഈസ്റ്റ്, തിരുവനന്തപുരം മ്യൂസിയം, കഴക്കൂട്ടം, തുമ്പ, നെടുമങ്ങാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, വാഹനക്കടത്ത്, കൊലപാതക ശ്രമം തുടങ്ങിയ 10 കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്. കഞ്ചാവ്, എംഡിഎംഎ എന്നിവയുടെ വിപണനവുമായി ഇവർക്കു നേരിട്ട് ബന്ധമുണ്ടെന്നും എസ്.ഐ ജ്യോതിഷ് ചിറവൂർ പറഞ്ഞു. പൊലീസുകാരെ വെല്ലുവിളിക്കാനും ആക്രമിക്കാനുമുള്ള പ്രതികളുടെ ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.