തിരുവനന്തപുരം ;സിപിഎം സ്ഥാപക നേതാക്കളിലൊരാളും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ ഓർമയായിട്ട് ഇന്ന് ഒരു വർഷം.
ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വിഎസിന്റെ അസാന്നിധ്യം അടയാളപ്പെടുത്തിയ ഒരു വർഷമാണു കഴിഞ്ഞുപോയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റു വാങ്ങി പാർട്ടിയും മുന്നണിയും കിതയ്ക്കുമ്പോൾ, തിരിച്ചുവരവ് ആഗ്രഹിക്കുന്നവർ അതിനു വഴിയായി വിഎസിന്റെ പോരാട്ടങ്ങളിലേക്കു കൂടിയാണു വിരൽചൂണ്ടുന്നത്.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ ‘ക്യാംപെയ്നർ’ എന്ന നിലയിൽനിന്നു പ്രായാധിക്യംകൊണ്ടു വിഎസ് പിന്മാറിയിരുന്നെങ്കിലും മരണശേഷവും ‘വിഎസ് രാഷ്ട്രീയ’ത്തിനു പ്രസക്തിയേറുന്നതാണ് ഇപ്പോൾ കാണുന്നത്.പത്മവിഭൂഷൺ പുരസ്കാരം മരണാനന്തരം ലഭിച്ചെങ്കിലും പാർട്ടിയോട് ആലോചിച്ചശേഷം കുടുംബം അതു നിരസിക്കുകയായിരുന്നു. 1923 ഒക്ടോബർ 20നു ജനിച്ച വിഎസ്, 101–ാം വയസ്സിൽ 2025 ജൂലൈ 21നാണു വിടവാങ്ങിയത്. എട്ടു പതിറ്റാണ്ടിലേറെ നീണ്ട സമരജീവിതത്തിന് ഉചിതമായ സ്മാരകമൊരുക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
ഇതിനു പുറമേ, വിഎസ് അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ നിർമിച്ച വിഎസ് സ്മാരകം ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് വലിയചുടുകാട്ടിൽ നടക്കുന്ന റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.