മോൺട്രിയൽ: സെൻട്രൽ കാനഡയിൽ ആഞ്ഞടിച്ച ശക്തമായ ഇടിമിന്നലിനെ തുടർന്ന് ഒന്റാറിയോ, ക്യുബെക് പ്രവിശ്യകളിലായി ഏകദേശം 55,000 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
അതിരൂക്ഷമായ ഉഷ്ണതരംഗത്തിന് പിന്നാലെ വ്യാഴാഴ്ചയാണ് ഇരു പ്രവിശ്യകളിലും ശക്തമായ കാറ്റ് ഉണ്ടായത്. ഒന്റാറിയോയിലെ വൈദ്യുത വിതരണ കമ്പനിയായ ‘ഹൈഡ്രോ വൺ’ (Hydro One) പ്രവിശ്യയിലെ 25,000 ഉപഭോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അറിയിച്ചു.ക്യൂബെക്കിൽ മുപ്പതിനായിരത്തോളം ഉപഭോക്താക്കളെ ബാധിച്ച സാങ്കേതിക തകരാർ പരിഹരിക്കാൻ 200 ഓളം വിദഗ്ദ്ധ സംഘങ്ങളെ നിയോഗിച്ചതായി ഹൈഡ്രോ ക്യുബെക് വക്താവ് ഓഡ്രി സെന്റ് പിയറി വ്യക്തമാക്കി. മോൺട്രിയലിന് വടക്കുള്ള ലാനാഡിയർ (Lanaudière) മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണതാണ് വൈദ്യുതി ലൈനുകൾ തകരാൻ കാരണമായതെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു. മോൺട്രിയൽ-ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മണിക്കൂറിൽ 96 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്.
കൊടുങ്കാറ്റിനൊപ്പം ഒന്റാറിയോയിലെ വിവിധ ഭാഗങ്ങളിൽ റെക്കോർഡ് താപനിലയും രേഖപ്പെടുത്തി. ഒഷാവ (Oshawa) വിമാനത്താവളത്തിൽ 35.2 ഡിഗ്രി സെൽഷ്യസും ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ ഹുമിഡെക്സ് മൂല്യം 48-ഓടെ 36 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
മോൺട്രിയൽ ഉൾപ്പെടെയുള്ള തെക്കൻ ക്യൂബെക്കിലെ പല പ്രദേശങ്ങളും ആഴ്ച ആദ്യം മുതൽ കടുത്ത ചൂടിനെത്തുടർന്നുള്ള ജാഗ്രതാ നിർദ്ദേശത്തിലാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.