കൊല്ലം : ഇരവിപുരം ചകിരിക്കട സ്വദേശി സജീവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ഇയാൾ മരണപ്പെട്ടു എന്ന് അറിയിച്ച് പലരെയും ടെലഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുകയും പണം സ്വരൂപിക്കുകയും, സ്വരൂപിച്ച പണം കൊണ്ട് മദ്യപിക്കുകയുo ധൂർത്ത് അടിക്കുകയും ചെയ്ത മൂന്നു പ്രതികളും പോലീസിന്റെ പിടിയിലായി.
സജീവിന്റെ ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. പള്ളിമുക്ക് ചകിരിക്കടാ സൈതലവി മനസിലിൽ നിസാമുദ്ദീൻ, വാളത്തുങ്കൽ മാങ്കുഴിയിൽ സുധീർ , വാളത്തുങ്കൽ വയനക്കുളം ബാബുജി നഗറിൽ ലുബീകർ എന്നിവരെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.പണപ്പിരിവ് നടത്തി കിട്ടിയ പണം കൊണ്ട് മദ്യപാനവും ധൂർത്തടിയും ആയിരുന്നു. പലരോടും പണം ആവശ്യപ്പെടുന്ന ടെലഫോൺ സംഭാഷണങ്ങൾ സജീവിന്റെ ഭാര്യക്ക് ലഭിച്ചതോടെ കൂടിയാണ് പരാതിയുമായി സജീവിന്റെ ഭാര്യ പോലീസിനെ സമീപിച്ചത്.
തുടർന്ന് ഇരവിപുരം ഇൻസ്പെക്ടർ പ്രദീപ്, സബ് ഇൻസ്പെക്ടർമാരായ അമൽ പ്രസാദ്, അഭിഷേക്, സിപിഒ ഷാനലി, സജിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.