തിരുവനന്തപുരം: പാറ്റൂരിൽ കഴിഞ്ഞ ദിവസം രാത്രി അമിത വേഗത്തിലെത്തിയ കാറിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മലയിൻകീഴ് സ്വദേശി പ്രശാന്തിന്റെ അറ്റുപോയ കാൽ തുന്നിച്ചേർക്കാനായില്ല.
അപകടത്തിൽ അറ്റു മാറി സെമിത്തേരിയിലെ കെട്ടിടത്തിൽ വീണ കാലിന്റെ ഭാഗം തുന്നിച്ചേർക്കാനായി ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ചതഞ്ഞ നിലയിലായതിനാൽ തുന്നിച്ചേർക്കാൻ സാധിച്ചില്ലെന്നു സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് പ്രശാന്തിന്റെ ചികിത്സ തുടരുന്നത്.അപകടകാരണമായ കാർ ഓടിച്ചിരുന്ന ചടയമംഗലം സ്വദേശി സിദ്ധാർഥ് ശിവൻ (29), ഒപ്പമുണ്ടായിരുന്ന വട്ടിയൂർക്കാവ് കാച്ചാണി സ്വദേശി അനന്തകൃഷ്ണൻ (25) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നരഹത്യാ കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അപകട സ്ഥലത്ത് ഫൊറൻസിക് സംഘം ഇന്നലെ വൈകിട്ട് തെളിവെടുപ്പ് നടത്തി. പ്രതികൾ അമിതമായി മദ്യപിച്ചാണു വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.