തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എട്ടാം തീയതി സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കുന്നു.
പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരുമാണ് സംയുക്തമായി പണിമുടക്കുന്നത്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് ഒദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർച്ചയിലേക്ക് നയിക്കുന്നുവെന്നാണ് ഉടമകളുടെ പ്രധാന പരാതി. ഈ പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിലും ദിനംപ്രതിയുള്ള കളക്ഷനിലും വലിയ ഇടിവുണ്ടായതായി അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രതിസന്ധികൾ വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിക്കും നേരിട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നിലപാടോ പരിഹാരമാർഗ്ഗങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശക്തമായ സമരപരിപാടികളിലേക്ക് കടക്കാൻ നിർബന്ധിതരായതെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
ദിവസേന പതിനായിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന മൂന്ന് തെക്കൻ ജില്ലകളിൽ ഒരേസമയം ബസുകൾ നിരത്തിലിറങ്ങാതാകുന്നത് വലിയ യാത്രാക്ലേശത്തിന് കാരണമായേക്കും. കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തിയില്ലെങ്കിൽ എട്ടാം തീയതിയിലെ പൊതുജനങ്ങളുടെ യാത്ര ദുരിതത്തിലാകുമെന്നാണ് വിലയിരുത്തൽ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.