തൊടുപുഴ: പുതുതായി നിർമിച്ച സ്വകാര്യ ആയുർവേദ ആശുപത്രിക്കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിന് 75,000 രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭയിലെ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ വിജിലൻസ് പിടിയിൽ.
എറണാകുളം കറുകുറ്റി സ്വദേശി എം.പി.ജോസ് (54) ആണ് അറസ്റ്റിലായത്. നഗരസഭയിലെ സെക്രട്ടറി ഇൻ ചാർജ് കൂടിയാണു പ്രതി.
തൊടുപുഴ സ്വദേശിയായ പരാതിക്കാരൻ കംപ്ലീഷൻ സർട്ടിഫിക്കറ്റിന് 2025 ഒക്ടോബറിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. ഒരു മാസത്തോളം ഫയൽ പിടിച്ചുവച്ച എൻജിനീയർ, സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
കൈക്കൂലിത്തുക ഒഴിവാക്കി കിട്ടുന്നതിന് പരാതിക്കാരൻ തന്റെ ബിൽഡിങ് എൻജിനീയർ മുഖേന എം.പി.ജോസിനോട് സംസാരിച്ചപ്പോൾ, ‘പിന്നീട് വേണ്ട വിധം ചെയ്താൽ മതി’യെന്നു പറഞ്ഞു.
പിന്നീട് 2 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയും അതിൽ 75,000 രൂപ ഉടൻ തന്നെ നൽകണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ പരാതിക്കാരൻ വിവരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.