തിരുവനന്തപുരം: ശബരിമല അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും പുതിയ അയ്യപ്പ സംഗമങ്ങള്‍ ഇല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍.
ലോകത്തുതന്നെ ഏറ്റവും അറിയപ്പെടുന്ന ദൈവം അയ്യപ്പനാണെന്നും ജയകുമാര്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ആറു കോടി രൂപ നല്‍കാനുണ്ടെന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ വാദം ദേവസ്വം ഓഡിറ്റര്‍ അംഗീകരിക്കുന്നില്ലെന്നും ജയകുമാര്‍ പറഞ്ഞു.
ബോര്‍ഡിനു കിട്ടിയ പണം ഊരാളുങ്കലിനു കൊടുത്തുകഴിഞ്ഞു. ഇനിയും കൊടുക്കാനുണ്ട്. അത് അവിടെ കിടക്കട്ടെ. എല്ലാ പ്രശ്നങ്ങളും തീരില്ലല്ലോ എന്നും ചോദ്യങ്ങൾക്ക് മറുപടിയായി കെ.ജയകുമാര്‍ പറഞ്ഞു.
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്നു ചേര്‍ന്ന സ്പെഷല്‍ ബോര്‍ഡ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കെ.ജയകുമാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.