അയോധ്യ: തന്റെ സമ്പാദ്യമത്രയും ചേർത്തുവച്ചു ശ്രീരാമക്ഷേത്രത്തിൽ സമർപ്പിച്ച സ്വർണംപൂശിയ താളുകളുള്ള രാമചരിതമാനസ് ഗ്രന്ഥം അപ്രത്യക്ഷമായെന്ന് മുൻ ആഭ്യന്തരസെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ. അമ്മയുടെ സ്വർണം ഉൾപ്പെടെ ഉപയോഗിച്ച് തമിഴ്‌നാട്ടിലെ ജ്വല്ലറിയിലായിരുന്നു ഗ്രന്ഥം തയാറാക്കിയത്. 5 കോടി രൂപയോളമായിരുന്നു ചെലവ്.
ആദ്യയോഗം ഇന്ന് വിവാദങ്ങളുയർന്നശേഷമുള്ള ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ആദ്യയോഗം ഇന്ന് അയോധ്യയിൽ നടക്കും. ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവരുടെ രാജിക്കത്തിൽ ഇന്നു തീരുമാനമെടുക്കും. ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതും വരവുചെലവു കണക്ക് അംഗീകരിക്കലും അജൻഡയിലുണ്ട്.
സംഭാവനക്കൊള്ള പുറത്തുവന്നശേഷം ക്ഷേത്രത്തിന്റെ വരുമാനത്തിൽ കുത്തനെ കുറവുണ്ടായതായി ജീവനക്കാർ സമ്മതിക്കുന്നു. സാധാരണ ദിവസങ്ങളിൽ 8 മുതൽ 12 ലക്ഷം രൂപവരെയായിരുന്നു കാണിക്കയായി ലഭിച്ചിരുന്നത്. ഇത് ഒരുലക്ഷത്തിൽ താഴെയായെന്നാണ് ജീവനക്കാരിലൊരാൾ പറഞ്ഞത്. ഭക്തരുടെ വരവിലും കുറവുണ്ടായിട്ടുണ്ട്. സ്കൂൾ തുറന്നതും കടുത്തചൂടും കാരണമാണു ഭക്തർ കുറഞ്ഞതെന്നാണു ജീവനക്കാരുടെ വിശദീകരണം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.