തിരുവനന്തപുരം: മന്ത്രി കെ.മുരളീധരന്റെ പഴ്സനൽ സ്റ്റാഫിലെ 2 ഉദ്യോഗസ്ഥർ രാജിവച്ചു. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആർ.ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.ഗോവിന്ദരാജ് എന്നിവരാണ് ഒഴിഞ്ഞത്.
പൊതുഭരണ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീലാൽ മേയ് 31നു സർവീസിൽനിന്നു വിരമിച്ചു.
രാവിലെ മുതൽ രാത്രി വരെയുള്ള ജോലിയും വീട്ടിലെ സാഹചര്യവും കണക്കിലെടുത്ത് സ്റ്റാഫിൽനിന്ന് ഒഴിവാക്കണമെന്ന് ജൂൺ 25ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.
പകരം നിയമിക്കാനുള്ള ഉദ്യോഗസ്ഥനെ മന്ത്രിയുടെ ഓഫിസിൽ എത്തിച്ച ശേഷമാണ് അവിടം വിട്ടതെന്നു ശ്രീലാൽ പറഞ്ഞു. പൊതുഭരണവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി തുടരുന്ന ഗോവിന്ദരാജും അധികജോലി സമയം പറഞ്ഞാണ് ഒഴിഞ്ഞത്.
മന്ത്രിയുടെ ഓഫിസിലെ ജീവനക്കാർ തമ്മിലുള്ള തർക്കം മൂലമാണു തങ്ങൾ ഒഴിഞ്ഞതെന്ന പ്രചാരണം തെറ്റാണെന്ന് ഇരുവരും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.