തിരുവനന്തപുരം: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും.
ചിങ്ങം ഒന്നിന് ബ്രഹ്ദത്തൻ ചുമതലയേൽക്കും. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തനു താന്ത്രിക വിദ്യയിൽ പ്രാഗൽഭ്യമുണ്ടെന്ന് വിലയിരുത്തിയത്.
തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും അച്ഛനൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചെന്നും സമിതി ദേവസ്വം പ്രസിഡന്റിനെ അറിയിച്ചിരുന്നു.
തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന ബോർഡ് യോഗം അന്തിമതീരുമാനമെടുത്തത്. തനിക്കു പകരം മകന്‍ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കണമെന്ന് കണ്ഠര് രാജീവരുടെ ആവശ്യം പരിഗണിച്ചാണ് ഇതിനായി ദേവസ്വം ബോർഡ് സമിതി രൂപീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.