കണ്ണൂർ: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി ഉദ്യോഗസ്ഥർ കണ്ണൂർ പിണറായിയിലെത്തി വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് ഭൂമിയും വീടിനടുത്തുള്ള സ്ഥലവും നേരിട്ട് പരിശോധിച്ച് തിട്ടപ്പെടുത്തി.
വില്ലേജ് ഓഫീസറുടെ സഹായത്തോടെ ഭൂമിയുടെ ആധാരവുമായി നടത്തിയ ഈ മിന്നൽ പരിശോധനയ്ക്ക് പിന്നാലെ സ്ഥലത്തിന്റെ നികുതി രേഖകളും ഉദ്യോഗസ്ഥർ കൈക്കലാക്കിയിട്ടുണ്ട്.
നേരത്തെ വീണയുടെ ബാങ്ക് ലോക്കറുകൾ പരിശോധിക്കുകയും രണ്ടുതവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്ന ഇ.ഡി, മൂന്നാം തവണയും ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെയാണ് നിർണായകമായ ഈ നീക്കം നടത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.