പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പെരുമ്പാവൂരിൽ കൂറ്റൻ റാലിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നതിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ എത്തിയത്. ഡിജിപി, ജനപ്രതിനിധികൾ, സ്കൂൾ വിദ്യാർഥികൾ സന്നദ്ധ സംഘടനകൾ, വ്യാപാര സംഘടനകളടക്കം നിരവധി പേർ അദ്ദേഹത്തിനൊപ്പം റീലിയിൽ അണിനിരന്നു. കടുത്ത മഴയെ വകവെക്കാതെയായിരുന്നു രമേശ് ചെന്നിത്തലയുടെ റാലി.
കരുത്തരും സാഹസികരുമായ മനുഷ്യരുടെ ചരിത്രമാണ് പെരുമ്പാവൂരിനുള്ളത്. ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള നിരവധി മഹത് വ്യക്തികളെക്കൊണ്ട് സമ്പന്നമാണ് പെരുമ്പാവൂർ. പെരുമ്പാവൂർ, ഏഷ്യയിലെത്തന്നെ പ്ലൈവുഡ് ക്യാപിറ്റൽ എന്ന പ്രശസ്തിക്ക് പകരം ലഹരിയുടെ കേന്ദ്രമെന്ന കുപ്രസിദ്ധിയിൽ നിന്നുള്ള മോചനമാണ് ലക്ഷ്യമിടുന്നത്'- ചെന്നിത്തല പറഞ്ഞു. തൂഫാൻ ആഞ്ഞടിച്ചപ്പോൾ 5260 കേസുകളിലായി 5634 അറസ്റ്റ് ഇന്ന് 12 മണി വരെ നടന്നിട്ടുണ്ട്. ഇതൊരു ചരിത്രമാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇതുപോലെ മയക്കുമരുന്നിനെതിരേയുള്ള പോരാട്ടം നടന്നിട്ടില്ല. ലഹരിക്കടിമകളായ ആളുകളെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി. അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും- ചെന്നിത്തല കൂട്ടിച്ചേർത്തു. തമിഴ്നാട്, കർണാടക, തെലങ്കാന,പോണ്ടിച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രി മാർക്ക് വി.ഡി. സതീശൻ കത്തയച്ചിട്ടുണ്ടെന്നും ഈ മാസം 10ാം തീയതി ഈ സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരും യോഗത്തിൽ പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് തടയാൻ വിപുലമായ പദ്ധതി യോഗത്തിൽ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.