ബൈപാസിന്റെ സംരക്ഷണ ഭിത്തി 'ഉറപ്പിച്ചത്' നട്ടും ബോൾട്ടും ഉപയോഗിച്ച്; വിടവ് ഉള്ള ഭാഗങ്ങളിൽ ടയർ കഷണങ്ങൾ

വിഴിഞ്ഞം: ബൈപാസിന്റെ പയറുമൂട് മുതൽ വേങ്ങപ്പൊറ്റ വരെ നീളുന്ന ഭാഗത്തെ സംരക്ഷണ ഭിത്തി നിറയെ നട്ടും ബോൾട്ടും ഘടിപ്പിച്ച് ‘ഉറപ്പിച്ച’ നിലയിൽ. മഴക്കാലത്ത് ഈ ഭിത്തികളുടെ ഇടയിലൂടെ ജലം വാർന്നു പലയിടത്തും തകർച്ച ഉണ്ടായതിനെ തുടർന്ന് അധികൃതരെ അറിയിച്ചപ്പോഴാണ് ഇത്തരത്തിലുള്ള നടപടിയെന്ന് നാട്ടുകാർ പറയുന്നു. 


കോൺക്രീറ്റ് നിർമിത വലിയ പാളികൾ അടുക്കിയുള്ള നിർമാണത്തിനിടയിൽ വിടവ് ഉള്ള ഭാഗങ്ങളിൽ ടയർ കഷണങ്ങൾ തിരുകിക്കയറ്റിയുള്ള താൽക്കാലിക പരിഹാരവും കാണാം. നിർമാണ ഘട്ടത്തിൽ തന്നെ അശാസ്ത്രീയമെന്നു ആക്ഷേപമുയർന്ന ഈ പാത നാട്ടുകാർക്ക് ഇപ്പോൾ സമ്മാനിക്കുന്നത് ഭീതിയാണ്. മുൻ വർഷങ്ങളിലെ മഴക്കാലത്ത് പാതയുടെ പല ഭാഗങ്ങളും തകർന്ന് കോൺക്രീറ്റ് പാളി സർവീസ് റോഡിലേക്ക് പതിച്ചു.


ചെളിയും മഴവെള്ളവും സമീപ വീടുകളിൽ നിറഞ്ഞ സംഭവം നാട്ടുകാർ ഓർക്കുന്നു. തുടർന്ന് പലയിടങ്ങളിലായി വീണ്ടും ഇത്തരത്തിൽ ചെറിയ തകർച്ച ഉണ്ടായി. വിവരം അറിയിച്ചപ്പോൾ ദേശീയ പാത(എൻഎച്ച്എ) അധികൃതരെത്തി ഇത്തരത്തിൽ ഇരുമ്പ് ആണികൾ ഉറപ്പിച്ചു മടങ്ങുകയാണ് പതിവെന്നു നാട്ടുകാർ പറഞ്ഞു. ഇതു ശാശ്വതമായ പരിഹാരമല്ലെന്നും ഇവർ പരാതിപ്പെട്ടു. പലയിടത്തും പാതയ്ക്ക് 10 മുതൽ 15 വരെ മീറ്ററാണ് ഉയരം.


മണ്ണ് പല അടുക്കുകളായി നിറച്ചാണ് പാത നിർമിച്ചിട്ടുള്ളത്. എന്നാൽ വശങ്ങളുടെ സംരക്ഷണം ശാസ്ത്രീയമല്ല എന്നാണ് ആക്ഷേപം. പാതയുടെ ഇരു വശങ്ങളിലും ജനവാസ മേഖലയാണ്. പ്രശ്നത്തിനു ശാശ്വതമായ പരിഹാരം വേണമെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ നേരത്തെ തന്നെ എൻഎച്ച്എ അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലുംനടപടി ഉണ്ടായിട്ടില്ല. വഴി വിളക്കുകൾ ഇല്ലാത്തതിനാൽ പാതയുടെ ഈ ഭാഗം രാത്രി ഇരുട്ടിലമരും. വിജനമായ ഇവിടം പലപ്പോഴും സാമൂഹിക വിരുദ്ധരുടെ താവളം ആണെന്നും മാലിന്യം വൻ തോതിൽ തള്ളുന്നെന്നും പരാതിയുണ്ട്.

അപകട സാഹചര്യമില്ല: അധികൃതർ ബൈപാസിന്റെ പയറുംമൂട് വേങ്ങപ്പൊറ്റ ഭാഗങ്ങളിൽ അപകട സാഹചര്യമില്ലെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ. ഐഐടിയുടെ നിർദേശാനുസരണം ഉള്ള രൂപകൽപനയാണ് ഇതെന്നും തകർച്ച ഭീഷണി ഇല്ല എന്നുമാണ് അധികൃതരുടെ വിശദീകരണം. നാലു വർഷം മുൻപ് ഉണ്ടായ നേരിയ കേടുപാട് അപ്പോൾ തന്നെ പരിഹരിച്ചിരുന്നെന്നും അധികൃതർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !