പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കിയ സംഭവത്തിൽ ക്ഷമാപണവുമായി സോഷ്യൽ മീഡിയ ഭീമനായ മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റ വൃത്തങ്ങൾ പറയുന്നത്.
എന്നാൽ സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം തുടങ്ങിയിരുന്നു. കൂടാതെ മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരെ വിശദീകരണം നൽകുന്നതിനായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ക്ഷമാപണം.
'പ്രധാനമന്ത്രിയുടെ വീഡിയോ പിഴവുകൊണ്ട് നീക്കം ചെയ്യപ്പെട്ടതാണ്, പിന്നീട് പുനഃസ്ഥാപിച്ചു.' - മെറ്റ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, ഈ സംഭവം വളരെ ഗൗരവമായി കാണുകയാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. വിവര സാങ്കേതികവിദ്യ മന്ത്രാലയം ഇതിനകം മെറ്റയുടെയും ഇൻസ്റ്റാഗ്രാമിന്റെയും ആഗോള മേധാവികളെ ബന്ധപ്പെടുകയും അവരെ വിളിച്ചുവരുത്താനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.
NEET-UG പേപ്പർ ചോർച്ചയെത്തുടർന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. രാത്രി വൈകിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി മോദി വിദ്യാർഥികളോട് നേരിട്ട് അഭ്യർഥന നടത്തുന്ന വീഡിയോ ആയിരുന്നു ഇത്. വീഡിയോ നീക്കം ചെയ്യുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്ത നടപടിയാണ് വിവാദമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.