ശബരിമല: കെഎസ്ആർടിസിയുടെ 1117 ബസുകളുടെ 15 വർഷം കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും. തീർഥാടന കാലത്തു പമ്പ–ശബരിമല സ്പെഷൽ സർവീസ് നടത്താൻ ആവശ്യത്തിനു നല്ല ബസ് ഇല്ലാത്ത പ്രതിസന്ധിയിലാണു കെഎസ്ആർടിസി.
മന്ത്രി കെ.മുരളീധരൻ വിളിച്ച ശബരിമല അവലോകന യോഗത്തിൽ തീർഥാടനത്തിനായി 1750 ബസുകൾ സജ്ജമാക്കുമെന്നു കെഎസ്ആർടിസി അറിയിച്ചിരുന്നു. നിർദേശം നൽകിയപ്പോഴാണ് ബസുകളുടെ കാലാവധി പൂർത്തിയാകുന്ന വിവരം ശ്രദ്ധിക്കപ്പെട്ടത്. കേന്ദ്ര നിയമപ്രകാരം കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയില്ല.
നവംബർ 16ന് ആണ് നട തുറക്കുന്നത്. ജനുവരി 20 വരെയാണ് സീസൺ. പമ്പ ഡിപ്പോയിൽ മകരവിളക്കിന് 900 വരെ ബസുകൾ വേണ്ടി വരും. ഇതിനു പുറമേ ചെങ്ങന്നൂർ, പത്തനംതിട്ട, എരുമേലി, കോട്ടയം, ഡിപ്പോകൾക്കും അധിക ബസ് നൽകണം. പ്രതിസന്ധി മന്ത്രി സി.പി.ജോണിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. സാമ്പത്തിക സ്ഥിതി മോശമായതിനാൽ പ്രിയദർശിനി പദ്ധതിയിലെ നഷ്ടം നികത്താനുള്ള 800 കോടി രൂപ നൽകുന്ന കാര്യമാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുള്ളത്.
പുതിയ ബസ് വാങ്ങാൻ കേന്ദ്രസഹായം തേടി സി.പി.ജോൺ കേന്ദ്ര മന്ത്രിയെ കണ്ടു. ബസ് വാങ്ങാൻ വിദേശ വായ്പ ലഭ്യമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. 600 സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാനും ആലോചിക്കുന്നു.
ഓണത്തിനും മറ്റും സംസ്ഥാനാന്തര സർവീസിന് 63 എസി ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള ടെൻഡർ കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു. അതേ മാതൃകയിലാണു ശബരിമല സ്പെഷൽ സർവീസിനും ബസുകൾ വാടകയ്ക്ക് എടുക്കുന്നത്. കെഎസ്ആർടിസി എംബ്ലം പതിച്ച് സർവീസ് നടത്താനാണ് ആലോചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.