തിരുവനന്തപുരം: മാസപ്പടി വാങ്ങി മണൽ-തടി ലോറികൾ കടത്തിവിടുന്ന മോട്ടോർ വാഹനവകുപ്പ് സ്‌ക്വാഡുകളെ കുടുക്കാൻ സൂപ്പർ ചെക്കിങ് വരുന്നു. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന്റെ മാതൃകയിൽ ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സ്‌ക്വാഡ് ഉണ്ടാകും. അമിതഭാരം കയറ്റിയ വാഹനങ്ങൾ പരിശോധന ഇല്ലാതെ കടത്തിവിട്ടാൽ സ്‌ക്വാഡ് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.
ഇവയ്ക്കെതിരെ നടപടി ഒഴിവാക്കാനാണ് ഓഫീസ് മേധാവിയുടെ കൈക്കൂലി വാങ്ങിയത്. വാഹന പരിശോധനയുടെ പേരിൽ ദേശീയപാത നിർമാണം തടസ്സപ്പെടുത്തരുതെന്ന് മുകളിൽനിന്നു നിർദേശമുണ്ടെന്നായിരുന്നു ഈ ഉദ്യോഗസ്ഥൻ മറ്റുള്ളവരോട് പറഞ്ഞത്. കൈക്കൂലി വിഴുങ്ങി ഇടനിലക്കാർ ഉദ്യോഗസ്ഥൻ 500 രൂപ ആവശ്യപ്പെട്ടപ്പോൾ ഇടനിലക്കാരൻ പിരിച്ചത് 1000 രൂപവച്ച്. ഫിറ്റ്‌നസ് ടെസ്റ്റിന് വന്ന ഓട്ടോറിക്ഷക്കാരിൽനിന്നുള്ള പിടിച്ചുപറി അസഹനീയമായപ്പോൾ പരാതിയായി. വിജിലൻസ് അന്വേഷണത്തിൽ വാഹനം പരിശോധിക്കാതെ ഫിറ്റ്‌നസ് നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ജില്ലയിലെ സബ് ആർ.ടി.ഓഫീലെ ഇൻസ്‌പെക്ടറെ ഫിറ്റ്‌നസ് ജോലികളിൽനിന്നു മാറ്റി നിർത്തിയിരിക്കുകയാണ്. ഗുരുതരവീഴ്ച സംഭവിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇടനിലക്കാരന്റെ അധിക പിരിവാണ് ഇവിടെ പരാതിക്ക് ഇടയാക്കിയത്. സംഭവം വിവാദമായതോടെ മറ്റു ഓഫീസിലെ ചില ഉദ്യോഗസ്ഥർ ഒരുപടി കൂടി കടന്ന് സ്വന്തം നില സുരക്ഷിതമാക്കി. ഇടനിലക്കാരുടെ മുന്നിൽ വാഹന ഉടമയെ വിളിച്ച് നിർത്തി നിശ്ചിത തുക ആവശ്യപ്പെട്ടു. നിരവധി നിയമലംഘനങ്ങളുള്ള ടൂറിസ്റ്റ് ബസ് ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തിയപ്പോൾ 'ഇത്രയൊക്കെ കുഴപ്പമുണ്ടെങ്കിൽ 10,000 രൂപയ്ക്ക് കാര്യങ്ങൾ നടപടിയാവില്ല' എന്നായിരുന്നു ഒരു എ.എം.വി.ഐ യുടെ പ്രതികരണം. ഫിറ്റ്‌നസ് പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഈ ഇൻസ്‌പെക്ടറും വകുപ്പുതല ശിക്ഷാ നടപടി നേരിടുകയാണ്. രണ്ടാഴ്ചയത്തേയ്ക്ക് സഹകരിക്കണം ലോറിക്കാർക്ക് സന്ദേശം ടിപ്പർ അപകടത്തിന് ശേഷം പരിശോധന കടുപ്പിക്കാൻ ഗതാഗത കമ്മിഷണർ കർശന നിർദേശം നൽകിയതിന് പിന്നാലെ രണ്ടാഴ്ചയ്‌ത്തേയ്ക്ക് പരിശോധന ഉണ്ടാകുമെന്നും സഹകരിക്കണമെന്നുമുള്ള എം.വി.ഡി ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് സന്ദേശം ലോറി ടിപ്പർ കൂട്ടായ്മകൾക്ക് ലഭിച്ചു. അപകടമരണങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ പതിവാണ്. നികുതി കുടിശ്ശികയുള്ള വാഹനങ്ങൾ ഭൂരിഭാഗവും ഇതോടെ ഒതുക്കി. തേഞ്ഞ ടയറും പൊട്ടിയ ലൈറ്റുമൊക്കെ ശരിയാക്കിയാണ് മറ്റുള്ളവർ നിരത്തിലിറങ്ങിയത്. പരിശോധന തുടരുന്നതിനാൽ തത്കാലം അധികഭാരവുമില്ല. വേഗപ്പൂട്ടും ജി.പി.എസുമൊക്കെ വീണ്ടും ഘടിപ്പിച്ചിട്ടുണ്ട്. പുകപരിശോധനാ കേന്ദ്രങ്ങളിൽ ടിപ്പറുകളുടെ നീണ്ട നിരയാണ്. അമിതവേഗവും കുറഞ്ഞു. ഡ്രൈവർമാർ നല്ലവരായി. സ്‌ക്വാഡുകളെല്ലാം നിരത്തിലുണ്ട്. പരിശോധനയും കൃത്യമാണ്. അപകടങ്ങളും കുറഞ്ഞു. മൂന്നു ജീവന്റെ വിലയാണ് രണ്ടാഴ്ചയ്‌ത്തേയുള്ള ഈ ജാഗ്രത. അത് കഴിയുമ്പോൾ എല്ലാം പഴയപടിയാകുന്നതാണ് മുൻകാല അനുഭവം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.