തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ചിനായി ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ. 18 കോച്ചുള്ള ട്രെയിൻ മൊത്തമായി വാടകയ്ക്കെടുത്ത് ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു.
അഡ്വാൻസ് ഇനത്തിൽ ഇതിനായി വേണ്ട 9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി. കേരളത്തിൽനിന്ന് ഒരു രാഷ്ട്രീയ പാർട്ടി ആദ്യമായാണ് പ്രത്യേക ട്രെയിൻ ബുക്ക് ചെയ്ത് ഇങ്ങനെ യാത്ര തിരിക്കുന്നത്.
സെപ്റ്റംബർ 1 നാണ് സിപിഐയുടെ ദേശീയതല പ്രതിഷേധ പരിപാടി ഡൽഹിയിൽ നടക്കുന്നത്. കേരളത്തിൽ നിന്ന് 1500 പേർ ഇതിൽ പങ്കെടുക്കും. ഇത്രയും പേർ ഒരുമിച്ചു പോകാൻ വേണ്ടിയാണ് വാടകയ്ക്ക് ട്രെയിൻ ബുക്ക് ചെയ്തത്.
ഓഗസ്റ്റ് 29ന് കൊച്ചു വേളിയിൽനിന്നു പുറപ്പെടുന്ന ഈ പ്രത്യേക ട്രെയിൻ 31ന് ഡൽഹിയിലെത്തും. തിരിച്ച് സെപ്റ്റംബർ 2ന് പുറപ്പെട്ട് 4ന് തിരുവനന്തപുരത്ത് എത്തും.
അധികവരുമാന മാർഗമെന്ന നിലയിലാണ് ഇതുപോലെ സ്പെഷൽ ട്രെയിനുകൾ റെയിൽവേ ഓടിക്കുന്നത്. റൂട്ട്, യാത്രക്കാരുടെ എണ്ണം, സ്റ്റോപ്, വേണ്ടി വരുന്ന സമയം, യാത്രയ്ക്കു വേണ്ടി വരുന്ന ആകെ ചെലവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വാടക റെയിൽവേ നിശ്ചയിക്കുന്നത്. ഇതു കണക്കുകൂട്ടി സിപിഐയെ അറിയിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.