തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ.ശ്രീമതിക്കെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവരെ കണ്ടെത്തി ശിക്ഷിക്കാന്‍ സര്‍ക്കാര്‍.
അന്തരിച്ച എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ താന്‍ ഫാമിലി പെന്ഷന് വാങ്ങിക്കുന്നതായി വ്യാജപ്രചരണം നടക്കുന്നുവെന്ന് പറഞ്ഞ് പി.കെ.ശ്രീമതി ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു.
ഇതിനു പിന്നാലെ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് അവര്‍ പരാതി നല്‍കുകയും ചെയ്തു. അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് ഈ പരാതി മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിക്ക് കൈമാറി.
അന്തരിച്ച കുന്നംകുളം മുന്‍ എംഎല്‍എ പി.ആര്.കൃഷ്ണന്റെ ഭാര്യയായ പി.കെ.ശ്രീമതി പെന്ഷന് വാങ്ങുന്നുണ്ടെന്നു കാട്ടി വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലെ വിവരമാണ് മുന്‍മന്ത്രി പി.കെ.ശ്രീമതിയുടെ പേരില്‍ പ്രചരിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.