തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മൂന്നാമതൊരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും.
പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ പ്രത്യേകം കേസെടുക്കണോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന്മേൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. മൂന്നാം എഫ്.ഐ.ആർ എടുക്കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് ആണ് നിയമോപദേശം തേടുക.
പുതിയൊരു കേസെടുത്ത് അന്വേഷണം തുടങ്ങിയാൽ നിലവിലെ കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകുമെന്നാണ് വിലയിരുത്തൽ. നിലവിലെ കേസുകൾക്കൊപ്പം ഈ പുതിയ പരാതി കൂടി അന്വേഷിക്കണമോ അതോ പുതിയ കേസ് വേണോ എന്നതിൽ വ്യക്തതയില്ല.
പുതിയ കേസെടുക്കണമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നില്ലെന്നും എസ്.ഐ.ടി ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.