ഹോര്‍മൂസിലെ മൈനുകള്‍ നീക്കം ചെയ്യുക സങ്കീര്‍ണം; അമേരിക്ക തടഞ്ഞുവെച്ചത് ഇറാന്‍റെ 1200 കോടി ഡോളര്‍, ഇപ്പോൾ ചര്‍ച്ചയില്ലെന്ന് ഖത്തര്‍,

ദോഹ: ഹോർമൂസിലെ മൈനുകള്‍ നീക്കം ചെയ്യുക സങ്കീർണമാണെന്നും അന്താരാഷ്ട്ര വിദഗ്ദരുടെ സേവനം ആവശ്യമാണെന്നും ഖത്തർ.

അമേരിക്ക - ഇറാൻ സമാധാന ധാരണയുടെ ഭാഗമായ നേരിട്ടുള്ള ചർച്ചകള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്നും ഖത്തർ വ്യക്തമാക്കി. അമേരിക്ക തടഞ്ഞുവെച്ച ഇറാന്റെ സ്വത്തുക്കളില്‍ 1200 കോടി ഡോളർ നേരിട്ട് ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു.

 അതേസമയം ഇറാനുമായി ചർച്ചകള്‍ക്ക് തന്നെയാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് മുൻതൂക്കം നല്‍കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്തു.

അവകാശ വാദങ്ങള്‍ക്കപ്പുറം അമേരിക്ക - ഇറാൻ ചർച്ചകള്‍ മുന്നോട്ടു നീങ്ങാതെ എവിടെയാണ് തട്ടി നില്‍ക്കുന്നതെന്ന് വിശ്വസ്ത മധ്യസ്ഥനായ ഖത്തർ പറയുന്നു. ധാരണയിലെ ആദ്യ നടപടിയായ ഹോർമൂസിലെ മൈനുകള്‍ നീക്കം ചെയ്യുക എളുപ്പമല്ല. 

അതിന് അന്താരാഷ്ട്ര സഹായം ഖത്തർ ആവശ്യപ്പെട്ടു. എന്നാല്‍ ഹോർമൂസില്‍ തങ്ങള്‍ മാത്രമാണ് എല്ലാം ചെയ്യുകയെന്ന കടുപിടുത്തത്തിലാണ് ഇറാൻ. മേഖലയിലെ രാജ്യങ്ങളുടെ സമവായത്തോടെയാണ് അന്താരാഷ്ട്ര ഇടപെടല്‍ വേണ്ടതെന്ന് ഖത്തർ വ്യക്തമാക്കി.

ഒമാൻ കൂടി ചേർന്ന് തുറന്ന സുരക്ഷിത നാവിക ഇടനാഴി ഇറാൻ ആക്രമിച്ച്‌ അടപ്പിച്ചിരിക്കെ ഈ നിലപാട് പ്രാധാന്യമുള്ളതാണ്. അമേരിക്കൻ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജെറദ് കുഷ്നറും ദോഹയിലുണ്ടെങ്കിലും ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചർച്ചകള്‍ ഇപ്പോഴുമില്ല. ഖത്തറുമായി ഇരു വിഭാഗവും സംസാരിക്കുന്നു. സാങ്കേതിക വിഷയങ്ങളില്‍ മാത്രം ചർച്ചകള്‍ നടക്കുന്നുണ്ട്. പരസ്പര ധാരണകള്‍ പാലിച്ച്‌ ചർച്ചകള്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ തടസങ്ങളുണ്ടെന്നാണ് ചുരുക്കം.
ഹോർമൂസിന് പുറമെ, ഇറാന് ലഭിക്കേണ്ട ഇളവുകള്‍, ഫണ്ട് എന്നിവയിലാണ് പ്രധാന പ്രശ്നം. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കളില്‍ 1200 കോടി ഡോളർ സെൻട്രല്‍ ബാങ്കിന് നേരിട്ട് ലഭിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. അമേരിക്കൻ കർഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന തരത്തില്‍ ഇവ വിനിയോഗിക്കുമെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു. 

ഇറാന്റെ ഫണ്ടുകള്‍ ഖത്തർ നേരിട്ടല്ല നല്‍കുന്നത് എന്ന് ഇക്കാര്യത്തില്‍ ഖത്തർ വ്യക്തത വരുത്തി. ഖത്തർ, അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മധ്യസ്ഥൻ മാത്രമാണ് എന്ന് ഖത്തർ വിദേശകാര്യ വക്താവ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !