കാരക്കാസ്: കാരക്കാസ്: രാജ്യത്ത് വലിയ നാശംവിതച്ച ഇരട്ട ഭൂകമ്പത്തിന് പിന്നാലെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ആകാശം കഴിഞ്ഞ ദിവസം വൈകുന്നേരം കടും ചുവപ്പ് നിറത്തിലായി.
ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ജൂണ്‍ 24-ലെ ഇരട്ട ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിന് മുൻപ് ആകാശത്തുണ്ടായ ഈ മാറ്റം കണ്ട് ജനങ്ങള്‍ പരിഭ്രാന്തിയിലായി. എന്നാല്‍ ഇതില്‍ ഭയപ്പെടാനൊന്നുമില്ലെന്നും ഇത് കേവലം ഒരു അന്തരീക്ഷ പ്രതിഭാസം മാത്രമാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം സൂര്യൻ അസ്തമിക്കുന്ന സമയത്താണ് ആകാശം ചുവപ്പുനിറമായി മാറിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ, ഈ പ്രതിഭാസം രാജ്യത്തുണ്ടായ ഭൂചലനവുമായി ബന്ധപ്പെട്ടതാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നു.എന്നാല്‍, ഇത് ഭൂചലനം മൂലമുണ്ടായതല്ലെന്നും 'കാൻഡിലാസോ' എന്നറിയപ്പെടുന്ന തികച്ചും സ്വാഭാവികമായ ഒരു പ്രതിഭാസമാണെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. ജൂണ്‍ 24-ലെ ഇരട്ട ഭൂകമ്പത്തില്‍ 1,700-ലധികം ആളുകള്‍ ഇതിനകം മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.
എന്താണ് 'കാൻഡിലാസോ'?
വെനസ്വേലയിലും തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗങ്ങളിലും അസാധാരണ മാംവിധം ചുവപ്പോ ഓറഞ്ചോ നിറത്തിലുള്ള സൂര്യാസ്തമയങ്ങളെ വിശേഷിപ്പിക്കാൻ പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കാണിത്. 'റെയ്‌ലി സ്കാറ്ററിംഗ്' എന്നറിയപ്പെടുന്ന പ്രകാശപ്രകീർണ്ണന പ്രതിഭാസമാണ് ഇതിന് കാരണം.
സൂര്യൻ ചക്രവാളത്തോട് അടുക്കുമ്പോള്‍, സൂര്യപ്രകാശത്തിന് അന്തരീക്ഷത്തിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഈ സമയത്ത് തരംഗദൈർഘ്യം കുറഞ്ഞ നീല, വയലറ്റ് പ്രകാശകിരണങ്ങള്‍ അന്തരീക്ഷത്തിലെ തന്മാത്രകളാല്‍ കൂടുതല്‍ ചിതറിപ്പോകുകയും, തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് കിരണങ്ങള്‍ മാത്രം ആകാശത്ത് അവശേഷിക്കുകയും ചെയ്യും.
അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍, പുക, സമുദ്രത്തിലെ ഉപ്പ് അല്ലെങ്കില്‍ എയറോസോളുകള്‍ എന്നിവയുടെ അളവ് കൂടുമ്പോള്‍ ഈ പ്രതിഭാസത്തിന്റെ തീവ്രത വർദ്ധിക്കുന്നു. വെനസ്വേല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റ് പതിവായി എത്താറുണ്ട്. ഇതും ഈ പ്രതിഭാസത്തിന് കാരണമായേക്കാം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.