കോട്ടയം:മണർകാട് കാവുംപടിയിലെ ഒരു വാടകവീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികളും കഞ്ചാവും കണ്ടെടുത്തു.
ഏലപ്പാറ സ്വദേശിയായ വിപിൻ എന്നയാൾ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് അഞ്ച് കഞ്ചാവ് ചെടികളും അഞ്ച് ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഒരു മാസമായി ഇയാൾ ഇവിടെ താമസിച്ചു വരികയായിരുന്നു.പരിശോധനയ്ക്കിടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളോട് ചോദിച്ചപ്പോൾ പയർ ചെടിയാണെന്ന് കരുതിയാണ് ഇത് നട്ടതെന്നായിരുന്നു ഇവരുടെ മറുപടി. എന്നാൽ പിടികൂടിയത് കഞ്ചാവ് ചെടികളാണെന്ന് എക്സൈസ് സ്ഥിരീകരിക്കുകയായിരുന്നു. കഞ്ചാവ് വളർത്തുന്നതിനൊപ്പം ഇവിടെ വലിയ രീതിയിൽ കഞ്ചാവ് വിൽപ്പനയും നടന്നിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
മുൻപും നിരവധി അബ്കാരി കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് വിപിൻ. എക്സൈസ് സംഘം എത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പ്രതിക്കായി എക്സൈസും പോലീസും തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം, പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്ന വിപിൻറെ ഭാര്യയും മറ്റു രണ്ട് സ്ത്രീകളും തങ്ങളും കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് എക്സൈസിനോട് സമ്മതിച്ചു. ബീഡിയിൽ വെച്ചാണ് കഞ്ചാവ് വലിക്കാറുള്ളത് എന്നാണ് ഇവർ വ്യക്തമാക്കിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.