തൃശൂർ :കാറിൽ കടത്തുകയായിരുന്ന 40 കിലോയോളം കഞ്ചാവുമായി രണ്ടുപേർ കുന്നംകുളം പോലീസിന്റെ പിടിയിലായി..
പ്രതികൾ സഞ്ചരിച്ചിരുന്ന കാറുകൊണ്ട് പോലീസ് ജീപ്പിൽ ഇടിപ്പിച്ച് രക്ഷപ്പെടാനും പ്രതികൾ ശ്രമിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.കുന്നംകുളം പോലീസും, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് ചേർന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പിലാവ് പട്ടാമ്പി റോഡിൽ വച്ച് ആയിരുന്നു പരിശോധന. . കുന്നംകുളം ചൊവ്വന്നൂർ സ്വദേശി സനൽ, മലപ്പുറം നന്നമുക്ക് സ്വദേശി മുബഷിർ എന്നിവരാണ് അറസ്റ്റിലായത്.
സ്വിഫ്റ്റ് കാറിലാണ് ഇവർ കഞ്ചാവ് നടത്തിക്കൊണ്ടുവന്നിരുന്നത്. വഴിയിൽ കാത്തുനിന്ന പോലീസ് കാറിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയ പ്രതികൾ, പിന്നാലെയെത്തിയ പോലീസുകാർ സഞ്ചരിച്ച വാഹനത്തിൽ തങ്ങളുടെ കാറുകൊണ്ട് ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വാഹനത്തിന് കേടുപാടുകളും സംഭവിച്ചു. പോലീസ് വാഹനം പിന്നാലെ പിന്തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
പിടിയിലായ പ്രതികളിൽ നിന്നും 40 കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ബാംഗ്ലൂരില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ സനൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. നിലവിൽ പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്.
പ്രതികളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ബാംഗ്ലൂരിൽ എവിടെനിന്നാണ് വലിയ അളവിൽ കഞ്ചാവ് ലഭിച്ചത് എവിടേക്കാണ് കൊണ്ടുപോയത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളുടെ മൊബൈൽ കാൾ രേഖകളും പോലീസ് പരിശോധിച്ചു വരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.