സ്കോട്ലന്റ്: മലയാളി സമൂഹത്തിന് വേദനയായി മലയാളി യുവതിയുടെ വേര്‍പാട് വാര്‍ത്ത.
ലിവിങ്സ്റ്റണില്‍ താമസിച്ചിരുന്ന ലിൻഡ മേരി ബാബു ആണ് കാന്‍സര്‍ രോഗത്തോട് പേരാടി വിടവാങ്ങിയത്. മൂന്നുവര്‍ഷമായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന യുവതിയെ ചൊവ്വാഴ്ച്ചയാണ് വിധി കീഴ്പ്പെടുത്തിയത്.അസുഖബാധിതയായിരുന്ന കാലത്തും അചഞ്ചലമായ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ലിന്‍ഡയുടെ വിയോഗം സ്കോട്ട് ലന്‍ഡിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.എഡിന്‍ബറോയിലെ സെന്റ് അല്‍ഫോന്‍സ - സെന്റ് ആന്റണി സീറോ-മലബാര്‍ മിഷനിലെ സജീവ അംഗമായിരുന്ന ലിന്‍ഡ ആത്മീയ -സാംസ്കാരിക പ്രവര്‍ത്തനങ്ങളിലെ നേതൃത്വപങ്ക് കൊണ്ടും സേവന മനോഭാവം കൊണ്ടും ശ്രദ്ധേയയായിരുന്നു.
ലിന്‍ഡ മരിക്കുന്നതിനു മുമ്പ് മിഷന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ രോഗീലേപന കൂദാശ നല്‍കിയിരുന്നു. രോഗാവസ്ഥയിലായിരുന്നിട്ടും മിഷന് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത ലിന്‍ഡയുടെ സമര്‍പ്പണവും പോരാട്ടവീര്യവും നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നുവെന്ന് സമൂഹാംഗങ്ങള്‍ അനുസ്മരിച്ചു. സെന്റ് അല്‍ഫോന്‍സ പ്രയര്‍ ഗ്രൂപ്പും സുഹൃത്തുക്കളും കുടുംബത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.
സംസ്കാര ചടങ്ങുകളുടെയും അനുസ്മരണ ശുശ്രൂഷകളുടെയും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.പോള്‍ മാത്യു (ബാലു) ആണ് ഭര്‍ത്താവ്. മൂന്നുവയസ്സുകാരനായ ആര്‍ച്ചര്‍ ആണ് ഏക മകന്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.