കാരക്കാസ്: വെനസ്വേലയിൽ ബുധനാഴ്ച വൈകിട്ടുണ്ടായ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി.
1500ലേറെ പേർക്ക് പരിക്കേൽക്കുകയും 10,000ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ തലസ്ഥാനമായ കാരക്കാസിലും ലാ ഗ്വെയ്റയിലുമായി 100ലധികം ബഹുനില കെട്ടിടങ്ങളാണ് നിലംപൊത്തിയത്.അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ (യുഎസ്ജിഎസ്) റിപ്പോർട്ട് പ്രകാരം കാരക്കാസിൽ നിന്ന് 170 കിലോമീറ്റർ അകലെ കരീബിയൻ തീരത്തെ മൊറോണിന് പടിഞ്ഞാറാണ് ആദ്യ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. 22 കിലോമീറ്റർ ആഴത്തിലുണ്ടായ ഈ ചലനത്തിന് 7.2 ആയിരുന്നു തീവ്രത. കൃത്യം ഒരു മിനിറ്റിനുശേഷം മൊറോണിന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിൽ 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവുമുണ്ടായി. ബ്രസീലിലെ ആമസോൺ മേഖലകളിൽ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഒരു നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്.
രക്ഷാപ്രവർത്തനം ദുഷ്കരം
കെട്ടിടങ്ങൾ തകർന്നുവീണ് അവശിഷ്ടങ്ങൾക്കിടയിൽ 200ലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കാരക്കാസിലും സമീപ പ്രദേശങ്ങളിലുമായി തകർന്നുവീണ കെട്ടിടങ്ങളുടെ താഴെയുണ്ടായിരുന്ന വലിയ വാഹന പാർക്കിങ് കേന്ദ്രങ്ങളിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇതാണ് കാണാതായവരുടെ എണ്ണം 10,000 കടക്കാൻ പ്രധാന കാരണം. കാണാതായവർക്കായി ബന്ധുക്കൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്. മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകൾ താരതമ്യം ചെയ്തുള്ള പരിശോധനകളും നടക്കുന്നുണ്ട്.
കാരക്കാസിലെ വലിയ ആശുപത്രികൾ പലതും തകർന്നത് പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ എവിടേക്ക് മാറ്റുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 1999ൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഉരുൾപൊട്ടലുണ്ടായ ലാ ഗ്വെയ്റയിലേക്ക് മറ്റ് ഭാഗങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരെ സർക്കാർ തിരിച്ചുവിട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി വലിയ നിർമാണ ഉപകരണങ്ങൾ വിട്ടുനൽകാൻ ആക്ടിങ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് വ്യവസായികളോട് അഭ്യർഥിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.