ന്യൂഡൽഹി: വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയേകി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വർധനവ്.
പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കിടയിൽ ഇന്ത്യയിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വീണ്ടും വർധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്. ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിൻ്റെ വില 42 രൂപയും കൊൽക്കത്തയിൽ 53.50 രൂപയും വർധിപ്പിച്ചു.കേരളത്തിൽ 46 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരുസിലിണ്ടറിന് 3131 രൂപയായി. ഡൽഹിയിൽ 42 രൂപ വര്‍ധിച്ച് 3,113.50 രൂപയായി. കൊൽക്കത്തയിൽ 3,255.50 രൂപയായി. ഗാർഹിക അടുക്കളകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു.
വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചതോടെ ഹോട്ടൽ ഭക്ഷണ വിലയും കുത്തനെ ഉയർന്നേക്കും. സിലിണ്ടർ വില കൂടിയതോടെ ഭക്ഷണസാധനങ്ങളുടെ വില കൂട്ടുകയല്ലാതെ കച്ചവടക്കാർക്ക് മുന്നിൽ മറ്റ് വഴികളില്ലാതാവുകയാണ്. ഇതോടെ ഹോട്ടലുകളെ ആശ്രയിക്കുന്ന ഭൂരിഭാഗം വരുന്ന ജനങ്ങളുടെയും ബജറ്റ് താളംതെറ്റും.അതേസമയം, 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി (എഫ്‌ടിഎൽ) സിലിണ്ടറുകളുടെ വിലയും 11 രൂപ വർധിപ്പിച്ചു. ഡൽഹിയിൽ ഈ സിലിണ്ടറുകൾക്ക് ഇനി 821.50 രൂപയാണ്. പുതുക്കിയ നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു. മെയ് 1 നാണ് വിലകൾ അവസാനമായി പരിഷ്‌കരിച്ചത്. അന്ന് രാജ്യത്തുടനീളം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 993 രൂപയായിരുന്നു. രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസമില്ലാത്ത വിതരണം ഉറപ്പാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഏറ്റവും പുതിയ വില പരിഷ്‌കരണം.
രാജ്യത്ത് കരുതല്‍ ശേഖരമുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം
എൽപിജി കരുതൽ ശേഖരം നിലനിർത്താൻ സർക്കാർ എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നിലവിൽ രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി സുജാത വ്യക്തമാക്കി. വെള്ളിയാഴ്‌ച നടന്ന ഒരു അന്തർ-മന്ത്രാലയ ബ്രീഫിങിലാണ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. ക്രൂഡിൻ്റെ കാര്യത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു."പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ആവശ്യത്തിന് സ്റ്റോക്ക് ഞങ്ങളുടെ പക്കലുണ്ട്. പ്രകൃതിവാതകം, ഇന്ധന ഇൻവെൻ്ററികൾ എന്നിവ അടച്ചിട്ടിരിക്കുന്നു. ഞങ്ങളുടെ എല്ലാ റിഫൈനറികളും മികച്ച നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്, എൽപിജി ഉത്പാദനം എക്കാലത്തെയും ഉയർന്നതാണ്, പ്രതിദിനം ഏകദേശം 90 ഡിഎംടി. എൽപിജി വിതരണക്കാരിൽ ഒരു വീഴ്ചയും റിപ്പോർട്ട് ചെയ്തിട്ടില്ല," ശർമ്മ പറഞ്ഞു.
പല സ്ഥലങ്ങളിലെ ചില്ലറ വിൽപ്പന ഔട്ട്‌ലെറ്റുകളിൽ അസാധാരണമായ വിൽപ്പന നടക്കുന്നുണ്ട്. ചിലത് കാർഷിക ആവശ്യകത മൂലവും ചിലത് ബൾക്ക് സെയിൽ മൂലവുമാണ്. മൊത്തത്തിലുള്ള ഇന്ധന വിൽപ്പന 30 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. രാജ്യത്തെ പതിനാല് ജില്ലകളിൽ പെട്രോൾ വിൽപ്പനയിൽ 100 ശതമാനത്തിലധികം വളർച്ചയും ആറ് ജില്ലകളിൽ എണ്ണ വിപണന കമ്പനികളുടെ വിൽപ്പനയിൽ 38 ശതമാനം ഇടിവും ഉണ്ടായെന്ന് ശര്‍മ്മ പറഞ്ഞു.
രാജ്യവ്യാപകമായ ഔട്ട്‌ലെറ്റുകളിൽ റെയ്‌ഡ്
എല്‍പിജിയുടെ പൂഴ്ത്തിവയ്പ്പ് തടയുന്നതിനായി രാജ്യത്തുടനീളം റെയ്‌ഡ് നടത്തിയെന്ന് ശർമ്മ പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 6,500 റെയ്‌ഡുകൾ നടത്തിയെന്നും അഞ്ച് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും അവര്‍ വ്യക്തമാക്കി.
എല്‍പിജി ഔട്ട് ലെറ്റുകള്‍ക്ക് പുറമെ ഇന്ധന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും റെയ്‌ഡ് നടത്തി. രണ്ട് ദിവസത്തിനുള്ളിൽ 900 റെയ്‌ഡുകൾ നടത്തി. 417 ലിറ്റർ പെട്രോളും 75,715 ലിറ്റർ ഡീസലും പിടിച്ചെടുത്തു. പന്ത്രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
ആഭ്യന്തര ശുദ്ധീകരണശാലകൾ നിലവിൽ പ്രതിദിനം 50-52 ആയിരം മെട്രിക് ടൺ (ടിഎംടി) എൽപിജി ഉത്പാദിപ്പിക്കുന്നുണ്ട്, അതേസമയം ഏകദേശം 72 ടിഎംടി ഡിമാൻഡ് ഉണ്ട്. എൽപിജി കുടിശിക 4.5 ദിവസമായി കുറഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.