യുകെ :നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്കും സാമൂഹിക സേവനവും ശിക്ഷ വിധിച്ചു.
ബെല്‍ഫാസ്റ്റ് കോസ്ഗ്രേവ് കോര്‍ട്ടില്‍ താമസിക്കുന്ന ജോജി തോമസിനാണു(46) കോടതി ശിക്ഷ വിധിച്ചത്.പൊലീസ് പിടിയിലായപ്പോള്‍ തൊണ്ട വേദന മാറാന്‍ മരുന്നായാണ് മദ്യപിച്ചതെന്നായിരുന്നു മലയാളിയുടെ വാദം. പിന്നാലെ പരിശോധനയില്‍ അനുവദനീയമായതിന്റെ മൂന്നിരട്ടി മദ്യ അളവു ശരീരത്തില്‍ കണ്ടെത്തിയതോടെ കള്ളിവെളിച്ചതായി.ഏപ്രില്‍ 27ന് നോര്‍ത്ത് ബെല്‍ഫാസ്റ്റിലെ ചര്‍ച്ച് സ്ട്രീറ്റില്‍ വച്ചാണ് അപകടം. ഇവിടെ സ്കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ മലയാളി ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. സംഭവ സമയത്ത് കാറില്‍ മൂന്നു വയസും 11 വയസ്സുമുള്ള രണ്ടു കുട്ടികളുണ്ടായിരുന്നത് കുറ്റത്തിന്റെ വ്യാപ്തി വര്‍ധിച്ചതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.വാഹനം അപകടത്തില്‍പെട്ടതിന് പിന്നാലെ കാറില്‍ നിന്നു മുങ്ങി സ്കൂളിലേക്ക് കയറിയ ഇയാളെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു.
അഞ്ചു വര്‍ഷം മുമ്പ് കുടുംബത്തോടൊപ്പം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറിയ ഇദ്ദേഹം സംഭവ ദിവസം തനിക്ക് അസുഖമായിരുന്നുവെന്നും ജോലിയില്‍ നിന്ന് അവധി എടുക്കാന്‍ കഴിഞ്ഞില്ലെന്നും കോടതിയില്‍ വാദിച്ചു. തൊണ്ടയിലെ ഇന്ഫെക്ഷന് മാറാന്‍ ശരീരം വിയര്‍ക്കണമെന്ന് സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചതോടെ മദ്യപിച്ചതാണെന്നാണ് വിശദീകരണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.