വാഷിങ്ടൻ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അവസാനഘട്ടത്തിലാണെന്നും ഇനി അവസാന ഒരു ശതമാനം ചർച്ചകൾ മാത്രമാണ് പൂർത്തിയാകാനുള്ളതെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ്-ഇന്ത്യ സ്ട്രറ്റീജിക് പാർട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള വ്യക്തിബന്ധമാണ് ഇന്ത്യ-അമേരിക്ക ബന്ധത്തിനു കൂടുതൽ കരുത്ത് പകരുന്നതെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യാ സന്ദർശനത്തിന്റെ ഓർമകൾ ട്രംപ് ഇപ്പോഴും പങ്കുവയ്ക്കാറുണ്ടെന്നും തന്റെ ഏറ്റവും ശ്രദ്ധേയമായ വിദേശ സന്ദർശനങ്ങളിലൊന്നായാണ് അദ്ദേഹം അതിനെ കാണുന്നതെന്നും ഗോർ പറഞ്ഞു. പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വാഡ് അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ രണ്ടാഴ്ചയ്ക്കുള്ളിൽ ഫിലിപ്പീൻസിൽ യോഗം ചേരുമെന്നും സെർജിയോ ഗോർ അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.