ന്യൂയോർക്ക്: കോഡി ഗാക്‌പോയുടെ രണ്ട് പെനാൽറ്റി ഗോളുകളിൽ നിറംമങ്ങിയ ജയം നേടി ഡച്ച് പട. അവസാന ലോകകപ്പ് സന്നാഹ മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് നെതർലൻഡസ് മറികടന്നത്. ആദ്യത്തെ സന്നാഹ മത്സരത്തിൽ അവർ അൾജീരിയയോട് പരാജയപ്പെട്ടിരുന്നു.
32, 98 മിനിറ്റുകളിലായിരുന്നു ഗാക്‌പോയുടെ പെനാൽറ്റികൾ. ഉസ്ബക്കിസ്ഥാനുവേണ്ടി ഇഗോർ സെർജീവ് 92-ാം മിനിറ്റിൽ സമനില ഗോൾ നേടി. 31-ാം മിനിറ്റിൽ ക്രിസെൻഷ്യോ സമ്മർവില്ലിനെ ജഖോംഗിർ ഉറുസോവ് വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് ഗാക്‌പോ ആദ്യം വലയിലാക്കിയത്. ആദ്യപകുതിയിൽ ആധിപത്യം പുലർത്തിയ ഡച്ച്‌നിര രണ്ടാം പകുതിയിൽ തളർന്നു.
ഇത് ഉസ്ബക്കിന് കളിയുടെ നിയന്ത്രണം കിട്ടാൻ സഹായിച്ചു. രണ്ട് പെനാൽറ്റി അപ്പീലുകളിൽ നിന്ന് കഷ്ടിച്ചാണ് അവർ രക്ഷപ്പെട്ടത്. എന്നാൽ, 89-ാം മിനിറ്റിൽ ഒരു ഹാൻഡ് ബോളിന്റെ പേരിൽ ഗൂസ് ടിൽ ചുവപ്പ് കണ്ട് പുറത്തായത് അവർക്ക് തിരിച്ചടിയായി. ഇഞ്ചറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഴാൻ പോൾ വാൻ ഹെക്കിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് ഗാക്‌പോ രണ്ടാമതും വലയിലാക്കി അവരുടെ ജയം ഉറപ്പിച്ചത്.
ഞായറാഴ്ച ഡാലസിൽ ജപ്പാനെതിരേയാണ് ലോകകപ്പിലെ നെതർലൻഡ്‌സിന്റെ ആദ്യത്തെ കളി. കന്നി ലോകകപ്പ് കളിക്കുന്ന ഉസ്ബക്കിസ്ഥാൻ ജൂൺ പതിനെട്ടിന് മെക്‌സിക്കോ സിറ്റിയിൽ കൊളംബിയയെ നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.