തൊടുപുഴ: ‘‘ഞാൻ മദ്യപിച്ചെന്ന് സംശയം തോന്നിയെങ്കിൽ ഉടൻ പൊലീസിനെ അറിയിക്കുകയല്ലേ വേണ്ടിയിരുന്നത്. അവർ വന്ന് എന്നെ ഊതിക്കുകയോ പിടിച്ചു കൊണ്ടുപോകുകയോ ചെയ്യുമല്ലോ. ഞാൻ മദ്യപിക്കാറില്ല. 82 മുതൽ വണ്ടിയോടിക്കുന്നതാണ്. ഇതുവരെ മദ്യപിച്ച് വണ്ടിയോടിച്ചതിനോ മറ്റെന്തെങ്കിലും കാര്യത്തിനോ ഒരു ചെറിയ കേസ് പോലും എന്റെ പേരിൽ ഇല്ല. അത്രയ്ക്ക് ഉറപ്പുള്ളതു കൊണ്ടാണ്, മദ്യപിച്ചെന്നു തെളിയിച്ചാൽ എന്റെ വണ്ടിയും ഒരു ലക്ഷം രൂപയും കൊടുക്കാമെന്നു പറഞ്ഞത്.’’ സാമൂഹിക മാധ്യമത്തിലൂടെ വ്ലോഗറിൽ നിന്ന് അധിക്ഷേപം നേരിട്ട കരിങ്കുന്നം പ്ലാന്റേഷൻ സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജുവിന്റെ വാക്കുകളാണിത്.
പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും വക്കീൽ ഫീസ് നൽകാൻ പണമില്ലാത്തതിനാൽ കേസുമായി മുൻപോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണ്.
വായ്പയെടുത്ത് വാങ്ങിയ വണ്ടിക്ക് മാസം 7000 രൂപയോളം തിരിച്ചടവുണ്ട്. മരുന്നു വാങ്ങാനും കുറേ പണം ചെലവാകുന്നു. യാഥാർഥ്യം മനസ്സിലാക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്ത് പാവപ്പെട്ടവരുടെ ഉപജീവനം ഇല്ലാതാക്കരുതെന്ന അപേക്ഷ മാത്രമാണ് രാജുവിനുള്ളത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.