തൃശ്ശൂർ: നഗരമധ്യത്തിൽ പൂങ്കുന്നത്തെ വീട്ടുവളപ്പിൽനിന്ന് മൂന്നു ദിവസത്തിനിടെ കണ്ടെത്തിയത് 19 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ. പൂങ്കുന്നം സീതാറാംമിൽ ലെയിനിൽ ശ്രീകൃഷ്ണനിലയത്തിൽ ബി. കാർത്തിക്കിന്റെ വീട്ടിൽനിന്നാണ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. പിടികൂടുന്നതിനിടെ ഇവയിൽ രണ്ടെണ്ണം സമീപത്തെ തോട്ടിലേക്ക് ചാടിപ്പോയി. പെരിങ്ങാവ് ഭാഗത്തുനിന്ന് പുഴയ്ക്കൽ ഭാഗത്തേക്കു പോകുന്ന തോടിനു സമീപമാണ് കാർത്തിക്കിന്റെ വീട്.
രണ്ടെണ്ണം സീറ്റിനടിയിലും രണ്ടെണ്ണം എൻജിനിലുംനിന്നാണ് കണ്ടെത്തിയത്. കാർത്തിക്കിന്റെ ഭാര്യ ഹരിതയുടെ വാഹനത്തിന്റെ പെട്രോൾടാങ്കിലും പാമ്പുണ്ടായിരുന്നു. വനംവകുപ്പിന്റെ സർപ്പ റെസ്ക്യൂ ടീമിലെ അജീഷ്, മനു, ടൈസൺ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പുകളെ പിടികൂടിയത്. തോടിനോടു ചേർന്ന വീട്ടിലെ മതിലിന്റെ തറയിൽ പാമ്പ് മുട്ടയിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. തോട്ടിൽനിന്ന് മതിലിനടിലേക്കുള്ള ദ്വാരത്തിലൂടെയാകാം പെരുമ്പാമ്പ് മതിലിനടിയിലെത്തി മുട്ടയിട്ടതെന്നും കരുതുന്നു. മതിൽ പൊളിച്ച് വിശദ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. സഹോദരൻ, ഭാര്യ, അമ്മ സുലോചനാ ബാലകൃഷ്ണൻ, മകൾ ആർ. ഹൃദിക എന്നിവരടങ്ങിയതാണ് കാർത്തിക്കിന്റെ കുടുംബം. പൂങ്കുന്നം പരിസരങ്ങളിൽ പാമ്പുശല്യം രൂക്ഷമാണ്. കുറച്ച് ദിവസങ്ങൾക്കു മുൻപ് പൂങ്കുന്നം രാംനഗറിലെ രാംദാസിന്റെ വീട്ടുഗേറ്റിൽനിന്നും പുഷ്പഗിരിയിൽ വേലായുധന്റെ മകൻ സുരേഷിന്റെ വീട്ടിൽനിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മൂന്ന് ദിവസമായി ഉറക്കമില്ല ‘പ്രായമായ അമ്മയും നാലാം ക്ലാസ്സിൽ പഠിക്കുന്ന മകളുമൊക്കെയാണു വീട്ടിലുള്ളത്. പേടിയോടെയാണ് ഓരോ ദിവസവും കഴിയുന്നത്. മൂന്നുദിവസമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഇനിയും മുട്ടകൾ വിരിയാനുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. വ്യാഴാഴ്ച രാത്രിയും ഉറക്കമൊഴിഞ്ഞ് കാത്തിരിക്കണം.’ -കാർത്തിക് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.